വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് കാഴ്ച്ച വച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2022 (15:56 IST)
ചെങ്ങന്നൂർ: സ്‌കൂൾ വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ച ശേഷം മറ്റൊരാൾക്ക് പീഡിപ്പിക്കാൻ പെൺകുട്ടിയെ നൽകിയ സംഭവത്തിൽ രണ്ടു പേരെ ചെങ്ങന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കറ്റാനം ഭരണിക്കാവ് വെട്ടിക്കോട് വലിയ കുന്നേൽ വീട്ടിൽ അരുൺ ബാബു എന്ന അനീഷ് (31), ശൂരനാട് വടക്ക് പാറക്കടവ് മേപ്പണയംമുറി മനുഭവനിൽ മന്മോഹൻ (35) എന്നിവരാണ് അറസ്റ്റിലായത്.
 
പ്രതിയായ അരുൺബാബു സമാനമായ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അടൂർ - കായംകുളം റൂട്ടിൽ ഓടുന്ന രാജാധിരാജ ബസിലെ കണ്ടക്ടറായിരുന്ന അരുൺബാബു പെൺകുട്ടിയെ പ്രേമം നടിച്ചു വശീകരിച്ചു കൂട്ടിക്കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചു. ഇതിനു ശേഷം ഇയാളുടെ കൂട്ടാളിയായ ടാക്സി ഡ്രൈവർ മന്മോഹനും പെണ്കുകട്ടിയെ കഴിഞ്ഞ ദിവസം പീഡിപ്പിച്ചു.
 
പൊലീസിന് ലഭിച്ച വിവരം അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെയും പെൺകുട്ടിയെയും കണ്ടെത്തിയത്. ചെന്നാണൂർ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്സോ കേസുകളിൽ നൂറനാട്, വള്ളിക്കുന്ന് എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് അനീഷ്. ഇയാളെ ആനയാറ്റിയിൽ നിന്നും മന്മോഹൻ കുമ്പഴയിൽ നിന്നുമാണ് പിടികൂടിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇനി ആരോഗ്യ പരിരക്ഷ

‘നെതന്യാഹു സുഖമായിരിക്കുന്നു’ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളി ഇസ്രയേൽ

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം: തെരെഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താസമ്മേളനം വൈകിട്ട് നാലിന്

യുഎഇയിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും

യുഎസുമായി ചർച്ചയില്ല; അഞ്ചു വർഷം വരെ നീളുന്ന യുദ്ധത്തിനും തയ്യാറെന്ന് ഇറാൻ

അടുത്ത ലേഖനം