Webdunia - Bharat's app for daily news and videos

Install App

പേനയെ ചൊല്ലി തർക്കം, സഹപാഠി എട്ടാംക്ലാസുകാരിയെ കുത്തിയത് 19 തവണ, ക്രൂരമായ സംഭവം ഇങ്ങനെ

Webdunia
ഞായര്‍, 15 ഡിസം‌ബര്‍ 2019 (17:44 IST)
പരീക്ഷയെഴുതാൻ സ്കൂളിലേക് പോയ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അതേ സ്കൂളിലെ വിദ്യാർത്ഥിനിയായ പത്തുവയസുകാരിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പേനയെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പത്തുവയസുകാരി എട്ടാം ക്ലാസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ മാതാപിതാക്കൾ കൂട്ടുനിന്നു എന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. 
 
രജസ്ഥാനിലെ ജെയ്‌പൂരിലാണ് സംഭവം. പരീക്ഷയെഴുതാൻ സ്കൂളിലേക്ക് പോയ എട്ടാം ക്ലാസുകാരിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച പരീക്ഷയെഴുതാൻ സ്കൂളിലെത്തിയ എട്ടാംക്ലാസുകാരിയു പത്തുവയസുകാരിയും തമ്മിൽ പേനയെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. 
 
പരീക്ഷ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ എട്ടാംക്ലാസുകാരി താനുമായി വഴക്കുണ്ടാക്കിയ സഹപാഠിയെ വീട്ടിലെത്തി കാണാൻ തീരുമാനിച്ചു. വേഷം മാറിയ ശേഷം പെൺകുട്ടി പത്ത് വയസുകാരിയുടെ വീട്ടിലെത്തി. സ്കൂളിൽ നടന്ന സംഭവത്തെ ചൊല്ലി ഇവിടെ വച്ച് ഇരുവരും തമ്മിൽ കയ്യാംകളിൽ ഉണ്ടാവുകയായിരുന്നു. ഇതിനിടയിൽ പത്ത് വയസുകാരി എട്ടാം ക്ലാസുകാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു. ശരീരത്തിൽ നിന്നും രക്തം വരാൻ തുടങ്ങിയതോടെ ഇക്കാര്യം പോലീസിൽ അറിയിക്കും എന്ന് എട്ടാം ക്ലാസുകാരി ഭീഷണിപ്പെടുത്തി.
 
ഇത് കേട്ട് ഭയന്ന പത്ത് വയസുകാരി മൂർച്ചയുള്ള അയുധം ഉപയോഗിച്ച് എട്ടാം ക്ലാസുകാരിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പത്തൊൻപത് തവണയാണ് പെൺകുട്ടി സഹപാഠിയെ കുത്തിയത്. ഈ സമയം പെൺകുട്ടിയുടെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇതോടേ സംഭവം ഒളിപ്പിക്കാനായി പെൺക്കുട്ടിയുടെ ശ്രമം. സംഭവസ്ഥലം കഴുകി വൃത്തിയാക്കിയ ശേഷം എട്ടാം ക്ലാസുകാരിയുടെ മൃതദേഹം പെൺകുട്ടി പ്ലസ്റ്റിക് കവറിലാക്കി.
 
അമ്മ വീട്ടിലെത്തിയതോടെ പെൺകുട്ടി കാര്യങ്ങൾ അമ്മയോട് തുറന്നുപറഞ്ഞു. സംഭവം അറിഞ്ഞതോടെ മകളെ രക്ഷിക്കുന്നതിനായി മൃതദേഹം ഇവർ സമീപത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അച്ഛൻ വീട്ടിലെത്തിയതോടെ അമ്മ അച്ഛനോടും കാര്യങ്ങൾ പറഞ്ഞു. വീടിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയാൽ പിടിക്കപ്പെടും എന്ന് ഭയന്ന് മൃതദേഹം വീണ്ടും പുറത്തെടുത്ത് ദാമ്പതികൾ മറ്റൊരു സ്ഥലത്ത് ഉപേക്ഷികയായിരുന്നു.
 
മൃതദേഹത്തിൽ കണ്ടെത്തിയ ഒരു കമ്മലാണ് കേസിൽ വഴിത്തിരിവായത്, ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പത്ത് വയസുകാരിയുടെ വീട്ടിൽ പൊലിസ് തിരച്ചിൽ നടത്തി. ഇതോടെ വീടിനുള്ളിൽ രക്തക്കറ കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ പെൺകുട്ടിയുടെ മാതാപിതാക്കൾ കുറ്റം സമ്മതിക്കുകയും ചെയ്തു. കൊലപാതകം മറച്ചുവച്ചതിനും മൃതദേഹം ഉപേക്ഷിക്കാൻ സഹായിച്ചതിനുമാണ് മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

അടുത്ത ലേഖനം
Show comments