Webdunia - Bharat's app for daily news and videos

Install App

വിദേശമദ്യമെന്ന പേരിൽ വിറ്റത് കട്ടൻ ചായ, 900 രൂപ നൽകി വാങ്ങി യുവാക്കൾ

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (11:02 IST)
കൊല്ലം: മദ്യമെന്ന പേരില്‍ കട്ടന്‍ചായ കുപ്പികളിൽ നിറച്ച് വിറ്റ് തട്ടിപ്പ്. ബാറിൽനിന്നും മദ്യം വങ്ങാനെത്തിയ അഞ്ചാലുംമൂട് സ്വദേശികളായ യുവാക്കളെയാണ് മധ്യവയസ്കൻ കബളിപ്പിച്ചത്. ഇയാള്‍ കുപ്പിയുമായി യുവാക്കളെ സമീപിക്കുകയായിരുന്നു. കൗണ്ടര്‍ അടയ്ക്കാന്‍ സമയമായതിനാല്‍ ജീവനക്കാര്‍ മദ്യം പുറത്തു കൊണ്ടുവന്ന് നല്‍കുന്നതാണെന്ന് യുവാക്കൾ കരുതിയത് 
 
900 രൂപയാണ് ഇയാൾ മദ്യത്തിന് വിലയായി ആവശ്യപ്പെട്ടത്. ഈ വില നൽകി യുവാക്കൾ ഇത് വാങ്ങി. എന്നാൽ കുപ്പി തുറന്നതോടെയാണ് സംഗതി കട്ടൻ ചായയാണ് എന്ന് വ്യക്തമായത്. ബാറിലെത്തി കാര്യം അറിയിച്ചതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ബാറിലെ ജിവനക്കാരനല്ല തട്ടിപ്പ് നടത്തിയത് എന്ന് വ്യക്തമായി. യുവാക്കളെ കബളിപ്പിച്ച വ്യക്തി കുപ്പി വില്‍പ്പന നടത്തിയ ശേഷം ഓട്ടോയില്‍ കയറി പോയതായും തെളിഞ്ഞു. തട്ടിപ്പ് നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എക്സൈസ് സ്ഥലത്തെത്തി എങ്കിലും തട്ടിപ്പായതിനാൽ കേസെടുത്തിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments