മൊബൈൽഫോൺ വാങ്ങി നൽകി പ്രായപൂർത്തിയാവാത്ത 50ഓളം പെൺകുട്ടികളെ പീഡിപ്പിച്ചു: സർക്കാർ എഞ്ചിനിയർ അറസ്റ്റിൽ

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (09:58 IST)
ലക്നൗ: പ്രായപൂർത്തിയാവാത്ത അൻപതോളം പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സർക്കാർ എഞ്ചിനിയറെ സിബിഐ അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണുകളും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും വാങ്ങിനൽകിയാണ് അഞ്ചിനും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എഞ്ചിനിയറാണ് അറസ്റ്റിലായ പ്രതി. ചിത്രകൂട്, ബാന്ദ്, ഹമിപൂർ എന്നി ജില്ലകളിൽനിന്നുമുള്ള പെൺകുട്ടികെളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. 
 
പ്രതിയുടെ വീട്ടിൽ നടത്തിയ റെയിഡിൽ, എട്ട് മൊബൈൽ ഫോണുകൾ, സെക്സ് ടോയ്സ്, ലാപ്ടോപ്പുകൾ മറ്റു ഇലക്ട്രോണിക് ഉകരണങ്ങൾ എട്ടുലക്ഷം രൂപ എന്നിവ സിബിഐ പിടിച്ചെടുത്തു. വീഡിയോകളും ചിത്രങ്ങളും ഇയാൾ ഡർക്ക് വെബിൽ പ്രദർശിപ്പിയ്ക്കുകയോ, വിൽക്കുകയോ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിനൽകി വശീകരിച്ചാണ് പെൺക്കുട്ടികളെ ഇരയാക്കിയത് എന്നും കുട്ടികൾ ഇക്കാര്യം പുറത്തുപറയില്ല എന്ന് ഉറപ്പുണ്ടായിരുന്നു എന്നും പ്രതി മൊഴി നൽകി.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

അടുത്ത ലേഖനം