മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരായി; ദമ്പതികളെ നഗ്നരാക്കി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (14:52 IST)
ഭോപ്പാൽ: വീട്ടുകാരുടെ അനുവാദമില്ലാതെ വീവാഹം ചെയ്തതിന് ദമ്പതികളെ നഗ്നരാക്കി ക്രൂരമായി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. ഭോപ്പാ‍ലിലെ അലിരാജ്പൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 23 കാരനായ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും 21കാരിയായ യുവതിയെ പാതി വിവസ്ത്രയാക്കി മരിദ്ദിച്ച ശേഷം മൂത്രം കുടിപ്പിക്കുകയുമായിരുന്നു. 
 
ഇരുവരെയും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. മെയിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഭാര്യ വീട്ടുകാരിൽ നിന്നും പ്രശ്നങ്ങൾ നേരിടാതിരിക്കാനായി യുവാവ് 70000 രൂപയും രണ്ട് ആടുകളെയും യുവതിയുടെ വീട്ടുകാർക്ക് നൽകിയിരുന്നു.  
 
എന്നാൽ ഗ്രമത്തിലെ പഞ്ചായത്ത് നടന്നതിനു ശേഷം ഇരുവരും ആക്രമിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ആഴ്ച അവസാനത്തോടെ നാട്ടിൽ തിരിച്ചെത്തിയ ഇരുവരെയും യുവതിയുടെ വീട്ടുകാർ തോക്കിന്മുനയിൽ നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടർന്നാണ് ക്രൂര മർദ്ദനത്തിനിരയാക്കിയത്. സംഭവത്തിൽ യുവതിയുടെ പിതാവിനും അമ്മാവനും മറ്റ് മൂന്നുപേർക്കുമെതിരെ ദമ്പതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗത്ത് പാഴ്സ് ഇസ്രായേൽ ആക്രമിച്ചത് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ, യുഎസ് അറിഞ്ഞിരുന്നില്ല : ഡൊണാൾഡ് ട്രംപ്

സുരേന്ദ്രനെ പോലുള്ളവർ നിയമസഭയിലുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെടില്ലായിരുന്നു : സുരേഷ് ഗോപി

ഖമേനി മരിച്ചിട്ട് പോലും ഇറാൻ പതറിയില്ല, പക്ഷേ സൗത്ത് പാർസിൽ തൊട്ടതും നിലതെറ്റി, എന്തുകൊണ്ടാണ് പാർസ് പ്രധാനമാകുന്നത്?

ഒന്നൊഴിയുമ്പോൾ മറ്റൊന്ന്, സുധാകരന് മാത്രം സീറ്റോ, നടക്കില്ല: ഇടഞ്ഞ് അടൂർ പ്രകാശ്, ഹൈക്കമാൻഡ് വീണ്ടും കുരുക്കിൽ

'സുധാകരനു സീറ്റ് നൽകരുത്'; ഹൈക്കമാൻഡിൽ സതീശന്റെ പിടിവാശി

അടുത്ത ലേഖനം
Show comments