അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചു; ബന്ധുവായ 20കാരൻ പിടിയിൽ

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (16:10 IST)
ജബല്‍പുര്‍: അഞ്ചുവയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം സെപ്ടിക് ടാങ്കിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള കതംഗി ഗ്രാമത്തിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. സാംഭവത്തിൽ പെൺകുട്ടിയുടെ ബന്ധു 20കാരനായ ആനന്ദ് കുശ്വാഹയെ പൊലീസ് പിടികൂടി.
 
പെൺകുട്ടിയെ കാണാതായത് മുതലൽ തിരച്ചിലിന് മുന്നിൽ ആനന്ദ് ഉണ്ടായിരുന്നു. കാണാതാവുന്നതിനു മുൻപ് വരെ പെൺകുട്ടി ആനന്ദിനൊപ്പമയിരുന്നു എന്ന കുട്ടിയുടെ പിതാവിന്റെ മൊഴിയാണ് പ്രതിയെ കുടുകിയത്. സംശയം തോന്നിയ പൊലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കേസിന്റെ ചുരുളയിയുന്നത്.
 
കുട്ടിയെ  സമീപത്തെ നദിക്കരയിൽ വച്ച് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം നദിയിൽ ഒഴുക്കി എന്നായിരുന്നു ഇയാൾ ആദ്യം പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് മനസിലാക്കിയ പൊലീസ് വീണ്ടും ചോദ്യം ചെയ്തതോടെ സത്യം പുറത്തുവന്നു.
 
വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നും പെൺകുട്ടി കരായാൻ തുടങ്ങിയതോടെ മൂക്കും വായും പൊത്തിപ്പിച്ചിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്ടിക്ക് ടാങ്കിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകി. തുടർന്ന് പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ മൂത്ത സഹോദരന്റെ മകനാണ് പ്രതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യം വാങ്ങാന്‍ പുതിയ നിയമങ്ങള്‍ പാലിക്കണം; ബെവ്‌കോയില്‍ നാളെ പുതിയ പരിഷ്‌കാരങ്ങള്‍

വൈരമുത്തുവിന്റെ ജ്ഞാനപീഠ ബഹുമതിക്ക് ചിന്മയിയുടെ രൂക്ഷമായ വിമര്‍ശനം; കമല്‍ ഹാസന്റെ പ്രശംസാ പോസ്റ്റിനും വിമര്‍ശനം

വാണിജ്യ സിലിണ്ടറുകള്‍ ലഭ്യമല്ല; കൊച്ചിയിലെ 70 ശതമാനം ഹോട്ടലുകളും അടച്ചുപൂട്ടി

സീറ്റില്ലെങ്കിൽ ബിജെപിയിലേക്ക് ! സുധാകരൻ രണ്ടുംകൽപ്പിച്ച്

ഇന്ത്യയുടെ എല്‍പിജി ടാങ്കര്‍ കപ്പലായ നന്ദാദേവി ഹോര്‍മുസ് കടലിടുക്ക് വിജയകരമായി പിന്നിട്ടു; വഹിക്കുന്നത് 46000 മെട്രിക് ടണ്‍ ദ്രവീകൃത ഗ്യാസ്

അടുത്ത ലേഖനം
Show comments