Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിലുള്ള പ്രതികാരം, വിജയിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (15:31 IST)
മുബൈ: പഞ്ചായത്ത് തിരഞ്ഞെഞ്ഞെടുപ്പിൽ ഭാര്യയെ തോൽപ്പിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ പൂനെയിലാണ് ക്രൂരമായ കൊലപാതകം ഉണ്ടായത്. ബാലാസാഹെബ് സോപൻ വൻഷീവ് എന്നയാളെ തോറ്റ സ്ഥാനാർത്ഥിയുടെ ഭർത്താവ് അവിനാശ് കൊലപ്പെടുത്തുകയായിരുന്നു.
 
മാർച്ച് 13ന് പ്രഭാത നടത്തിനിറങ്ങിയ വംഷീവിനെ പിന്നിൽ നിന്നും അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൻഷീവിന്റേത് അപകട മരണമാണ് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. 
 
എന്നാൽ താൻ തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ ചിലർക്ക് വൈരാ‍ഗ്യം ഉണ്ടായിരുന്നു എന്ന് വൻഷീവിന്റെ ഭാര്യ പൊലീസിൽ മൊഴി നൽകി. ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്നുകാട്ടി ഭാര്യ മീനാക്ഷി പരാതി നൽകിയതോടെ പൊലീസ് വിശദമായ അന്വേഷണം ആ‍രംഭിച്ചു.
 
അപകടം നടന്നതിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു വംഷീവിനെ ഇടിച്ചു തെറിപ്പിച്ച കാറിൽ അവിനാശും ഉണ്ടായിരുന്നു എന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണ് നടന്നത് എന്ന് തെളിയുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments