Webdunia - Bharat's app for daily news and videos

Install App

യുവതിയുടെ മരണം : ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവ്

Webdunia
ശനി, 24 ഡിസം‌ബര്‍ 2022 (16:41 IST)
കോയമ്പത്തൂർ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും കോടതി കഠിന തടവിന് ശിക്ഷിച്ചു. കോയമ്പത്തൂരിലെ ഒരു ലൈത്ത് വർക്ക്‌ഷോപ്പിൽ ജോലി ചെയ്ത ഗണപതി പുത്തൂർ സ്വദേശി യോഗീശ്വരൻ (29), ഇയാളുടെ മാതാവ് കൃഷ്ണവേണി (55) എന്നിവരെയാണ് ശിക്ഷിച്ചത്. യോഗേശ്വരന് ഏഴു വർഷവും കൃഷ്ണവേണിക്ക് ഒരു വര്ഷവുമാണ് തടവ് ശിക്ഷ വിധിച്ചത്.
 
യോഗേശ്വരന്റെ ഭാര്യ സുന്ദരാപുരം കുറിച്ചിപിരിവിലെ ദേവി എന്ന ഇരുപത്താറുകാരി ആത്മഹത്യ ചെയ്ത കേസിലാണ് ശിക്ഷാവിധി ഉണ്ടായത്. 2016 മേയിലായിരുന്നു യോഗീശ്വരൻ അന്യജാതിക്കാരിയായ ദേവിയെ പ്രേമിച്ചു വിവാഹം കഴിച്ചത്. എന്നാൽ ദേവിയുടെ വീട്ടുകാർ വിവാഹത്തിന് എതിരായിരുന്നു.
 
അതേസമയം യോഗേശ്വരന്റെ മാതാവ് കൃഷ്ണവേണി മിക്കപ്പോഴും ദേവിയുടെ വഴക്കിട്ടിരുന്നു. തുടർന്ന് ഇവർ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. എന്നാൽ വ്യാപാരം തുടങ്ങാനായി യോഗീശ്വരൻ അഞ്ചു ലക്ഷം രൂപ വേണമെന്ന് പറഞ്ഞു ദേവിയെ ഉപദ്രവിക്കാൻ തുടങ്ങി. ഇതിനായി ഇവർ ഒക്ടോബർ ഇരുപതിന്‌ ദേവിയുടെ വീട്ടിൽ പോയി തിരികെ വരുകയും ചെയ്തു.  
 
കഴിഞ്ഞ ദിവസം യോഗീശ്വരൻ ഭക്ഷണം വാങ്ങാൻ പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് ദേവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണംപട്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ട് യോഗേശ്വരനെയും മാതാവിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. .  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്‌മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്‍കി സഹോദരന്‍

തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു

പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ

അടുത്ത ലേഖനം
Show comments