ബിസ്കറ്റ് മോഷ്ടിച്ചതിന് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് അടിച്ചുകൊന്നു, ആരുമറിയാതെ സ്കൂള്‍ അധികൃതര്‍ മൃതദേഹം സ്കൂള്‍ കാമ്പസില്‍ കുഴിച്ചിട്ടു!

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (14:28 IST)
സ്കൂളില്‍ പന്ത്രണ്ടുകാരനെ സഹവിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്നു. ആരുമറിയാതെ സ്കൂള്‍ അധികൃതര്‍ മൃതദേഹം അടക്കം ചെയ്തു. ഡെറാഡൂണിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലാണ് സംഭവം. വാസു യാദവ് എന്ന വിദ്യാര്‍ത്ഥിയെയാണ് സഹവിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുകളും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്നത്. 
 
മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് വാസുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കുട്ടി മരിച്ചു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങിയ സ്കൂള്‍ അധികൃതര്‍ മൃതദേഹം ആരുമറിയാതെ സ്കൂള്‍ കാമ്പസിനുള്ളില്‍ അടക്കം ചെയ്യുകയായിരുന്നു.
 
പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് വാസു യാദവിനെ ആക്രമിച്ചത്. ചോരവാര്‍ന്നുകിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. 
 
തങ്ങളുടെ ബിസ്കറ്റ് മോഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വാസുവിനെ ക്ലാസ് റൂമിലിട്ട് മര്‍ദ്ദിച്ചത്. കുട്ടി മരിച്ച വിവരം സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിക്കാന്‍ പോലും തയ്യാറായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments