Webdunia - Bharat's app for daily news and videos

Install App

കൊച്ചിയിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (16:26 IST)
കൊച്ചി: ചേരാനല്ലൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽ‌പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് മനോജ് തൂങ്ങി
മരിക്കുകയായിരുന്നു. 
 
അക്രമത്തിൽ പരിക്കേറ്റ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ചേരാനല്ലൂരിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. കുട്ടിയെ സ്കൂളിൽ വിടാനായി ഒരുക്കുന്നതിനിടെ ഭർത്താവ് സന്ധ്യയെ വെട്ടുകയായിരുന്നു. മുഖത്ത് വെട്ടേറ്റ സന്ധ്യ നിലവിളിച്ച് പുറത്തേക്കോടിയതോടെ സമീപവാസികൾ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 
സന്ധ്യയെ അക്രമിക്കുന്നത് തടുക്കുന്നതിനിടെ ഇവരുടെ അമ്മക്കും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് ചേരാനല്ലൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മനോജ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചിരുന്നു. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ട് എന്നും അത്തരമൊരു വഴക്ക് കൊലപാതക ശ്രമത്തിലേക്ക് എത്തുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈസൂര്‍ സാന്‍ഡല്‍ സോപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി തമന്നയെ നിയമിച്ചതില്‍ കര്‍ണാടകത്തില്‍ പ്രതിഷേധം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

അടുത്ത ലേഖനം
Show comments