കല്ലറ തുറന്നാൽ ആത്മാക്കൾ പുറത്തുചാടുമെന്ന് പ്രചരിപ്പിച്ചു. അന്വേഷണം വഴിതെറ്റിക്കാൻ ജോളി നടത്തിയ നാടകം ഇങ്ങനെ

Webdunia
ശനി, 12 ഒക്‌ടോബര്‍ 2019 (20:24 IST)
കൂടത്തായിയിലെ കൊലപാതക പരമ്പരകൾ പുറത്തറിയാതിരിക്കാൻ ജോളി നടത്തിയത് വലിയ നാടകം. കല്ലറ തുറന്ന് അന്വേഷണം നടന്നാൽ താൻ കുടുങ്ങും എന്ന് വ്യക്തമായതോടെ കുപ്രചരണങ്ങൾ നടത്തി അന്വേഷത്തെ പൊളിക്കാനായി ജോളിയുടെ ശ്രമം. കല്ലറ തുറന്നാൽ ആത്മാക്കൾ പുറത്തുചാടി വീടുകളിൽ എത്തും എന്ന് പൊ‌ൻമുറ്റം തറവാട്ടിലും, മരിച്ച മഞ്ചാടി മാത്യുവിന്റെ വീട്ടിലുമെത്തി ജോളി പറഞ്ഞിരുന്നു.
 
കല്ലറ തുറന്നുള്ള പൊലീസിന്റെ അന്വേഷണത്തിനെതിരെ ബന്ധുക്കളെ ഇളക്കിവിടുകയായിരുന്നു ജോളിയുടെ ലക്ഷ്യം. കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് നൽകിയതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയതായി ജോളിക്ക് വ്യക്തമായത്. കേരളാ പൊലീസിന്റെ ചരിത്രത്തിലോ തന്റെ അറിവിലോ ഇത്തരം ഒരു കേസ് ഉണ്ടായിട്ടില്ല എന്ന് റൂറൽ എസ്‌പി കെ ജി സൈമൺ പറഞ്ഞു.
 
ഒരു തരത്തിലുമുള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി. ബുദ്ധിമതിയായ കൊലയാളിയാണ്. അവർ ഒറ്റക്കാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത് എങ്കിൽ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ലായിരുന്നു അതുകൊണ്ടാണ് കേസ് പഠിക്കുന്നതിനായി ഐ‌പിഎസ് ട്രെയിനികൾ അടക്കം എത്തിച്ചത് എസ്‌പി സൈമൺ പറഞ്ഞു. ഷാജുവിന്റെ മകൾ ഒന്നരവയസുകാരി ആൽഫൈനെ ബ്രഡിൽ സയനൈഡ് പുരട്ടിയാണ് ജോളി കൊലപ്പെടുത്തിയത് എന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

അടുത്ത ലേഖനം
Show comments