11കാരിയുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്‌റ്റ്; പ്രതി പിടിയിലായത് 45വർഷങ്ങൾക്കു ശേഷം

Webdunia
ഞായര്‍, 24 ഫെബ്രുവരി 2019 (16:51 IST)
നാൽപ്പത്തിയഞ്ചു വർഷം മുമ്പ് കാണാതായ പതിനൊന്നുകാരിയുടെ ഘാതകനെ പൊലീസ് കണ്ടെത്തി. ലിൻഡ ഒക്കീഫി എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിലാണ് ജെയിംസ് നീല്‍ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം  അറസ്‌റ്റിലായത്.

1973നാണ് ലിൻഡയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പൊലീസിനെ സമീപിക്കുന്നത്. ഇതിനു പിറ്റേന്നാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ ലിൻഡയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്നു തുടങ്ങിയ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.

ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് പൊലീസ് ജയിംസിനെ പിടികൂടിയത്. ലിൻഡയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച ഡിഎൻഎ സാംപിൾ പൊലീസ് സൂക്ഷിച്ചിരുന്നു. അമേരിക്കയിൽ സ്വന്തം പിൻഗാമികളെക്കുറിച്ചറിയാൻ ഡിഎൻഎ സാംപിൾ സമർപ്പിക്കുന്ന പതിവുണ്ട്. അങ്ങനെ സമർപിക്കപ്പെട്ട ഒരു സാംപിളിൽ നിന്നാണ് ലിൻഡയുടെ കൊലപാതകിയിലേക്ക് എത്തുന്നത്.

ജയിംസിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ പേരു മാറ്റിയിട്ടുളളതായി പൊലീസ് മനസിലാക്കി.  കാലിഫോർണിയയിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് ഫ്ലോറിഡയിലേക്ക് താമസം മാറുകയും പേര് സ്പിറ്റ്സർ എന്നാക്കുകയുമായിരുന്നു.

സ്‌കൂളില്‍ നിന്നു മടങ്ങിയ ലിൻഡയെ കാണാതാവുകയായിരുന്നു. ഒരു വാനിൽ വന്ന അപരിചിതനുമായി പെണ്‍കുട്ടി സംസാരിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് കാണാതായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments