Webdunia - Bharat's app for daily news and videos

Install App

11കാരിയുടെ കൊലപാതകത്തില്‍ വന്‍ ട്വിസ്‌റ്റ്; പ്രതി പിടിയിലായത് 45വർഷങ്ങൾക്കു ശേഷം

Webdunia
ഞായര്‍, 24 ഫെബ്രുവരി 2019 (16:51 IST)
നാൽപ്പത്തിയഞ്ചു വർഷം മുമ്പ് കാണാതായ പതിനൊന്നുകാരിയുടെ ഘാതകനെ പൊലീസ് കണ്ടെത്തി. ലിൻഡ ഒക്കീഫി എന്ന പെണ്‍കുട്ടി മരിച്ച സംഭവത്തിലാണ് ജെയിംസ് നീല്‍ എന്നയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം  അറസ്‌റ്റിലായത്.

1973നാണ് ലിൻഡയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പൊലീസിനെ സമീപിക്കുന്നത്. ഇതിനു പിറ്റേന്നാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിൽ ലിൻഡയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അന്നു തുടങ്ങിയ ദുരൂഹതയ്ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്.

ഡിഎൻഎ സാംപിൾ ഒത്തുനോക്കിയാണ് പൊലീസ് ജയിംസിനെ പിടികൂടിയത്. ലിൻഡയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച ഡിഎൻഎ സാംപിൾ പൊലീസ് സൂക്ഷിച്ചിരുന്നു. അമേരിക്കയിൽ സ്വന്തം പിൻഗാമികളെക്കുറിച്ചറിയാൻ ഡിഎൻഎ സാംപിൾ സമർപ്പിക്കുന്ന പതിവുണ്ട്. അങ്ങനെ സമർപിക്കപ്പെട്ട ഒരു സാംപിളിൽ നിന്നാണ് ലിൻഡയുടെ കൊലപാതകിയിലേക്ക് എത്തുന്നത്.

ജയിംസിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ പേരു മാറ്റിയിട്ടുളളതായി പൊലീസ് മനസിലാക്കി.  കാലിഫോർണിയയിൽ താമസിച്ചിരുന്ന ഇയാൾ പിന്നീട് ഫ്ലോറിഡയിലേക്ക് താമസം മാറുകയും പേര് സ്പിറ്റ്സർ എന്നാക്കുകയുമായിരുന്നു.

സ്‌കൂളില്‍ നിന്നു മടങ്ങിയ ലിൻഡയെ കാണാതാവുകയായിരുന്നു. ഒരു വാനിൽ വന്ന അപരിചിതനുമായി പെണ്‍കുട്ടി സംസാരിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് കാണാതായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

അടുത്ത ലേഖനം
Show comments