Webdunia - Bharat's app for daily news and videos

Install App

മദ്യപിക്കാന്‍ പണം നൽകിയില്ല, മകന്റെ മുന്നിൽവച്ച് ഗർഭിണിയായ ഭാര്യയെ യുവാവ് വെടിവച്ചുകൊന്നു

Webdunia
ബുധന്‍, 6 മെയ് 2020 (07:55 IST)
ലഖ്നൗ:: മദ്യപിയ്ക്കാൻ പണം നൽകത്തതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി. നാലുവയസുകാരൻ മകൻ നോക്കി നിൽക്കേയായിരുന്നു യുവാവ് ഭാര്യയ്ക്ക് നേരെ വെടുയുതിർത്തത്. ഉത്തർപ്രദേശിലെ ജുനാപൂർ ജില്ലയിലെ ഭട്ടോലി ഗ്രാമത്തിലാണ് സംഭവം. 25 കാരിയായ നേഹയാണ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്‌ഡഊൺ ഇളവിനെ തുടർന്ന് 42 ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിൽ മദ്യക്കടകൾ തുറന്നിരുന്നു. ഇതോടെ മദ്യം വാങ്ങാൻ ദീപക് നേഹയോട് പണം ആവശ്യപ്പെട്ടു. 
 
എന്നാൽ നേഹ പണം നൽകാൻ തയ്യാറാവാതെ വന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനൊടുവിൽ ദീപക്ക് ഭാര്യയുടെ തലയ്ക്ക് നേരെ വെടുയുതിർത്തു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. പിതാവ് അമ്മയ്ക്ക് നേരെ വെടുയുതുർക്കുന്നത് കണ്ട് ഭയന്ന നാലുവയസുകാരൻ സമീപത്തെ കുറ്റിയ്ക്കാട്ടിൽ ഒളിച്ചിരിയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി കുട്ടിയെ കൊണ്ടുപ്പൊയി. കൊല്ലപ്പെടുമ്പോൾ നേഹ നാലുമാസം ഗർഭിണിയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments