Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി വഴക്കിട്ട ദേഷ്യത്തില്‍ പിതാവ് മക്കളെ പുഴയിലെറിഞ്ഞു; ഒരു കുട്ടിയെ കാണാനില്ല

മെര്‍ലിന്‍ സാമുവല്‍
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (19:46 IST)
കുടുംബവഴക്കിനെത്തുടര്‍ന്ന് മക്കളെ യുവാവ് മക്കളെ പുഴയിലെറിഞ്ഞു. 16 വയസുകാരിയായ ഒരു പെണ്‍കുട്ടിയെ രക്ഷിച്ചപ്പോള്‍ ഏഴു വയസുകാരിയായ മറ്റൊരു കുട്ടിയെ കണ്ടെത്താനായിട്ടില്ല. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ കുംഭകോണത്താണ് സംഭവം. ടി പാണ്ടിയാണ് (35) മക്കളെ പുഴയിലെറിഞ്ഞത്.

മദ്യപാനിയായ പാണ്ടി ഭാര്യയുമായി പതിവായി വഴക്കിട്ടിരുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചു. സഹോദരൻ ഇതേച്ചൊല്ലി പാണ്ടിക്ക് താക്കീത് നൽകിയതോടെ പ്രകോപിതനായ പാണ്ടി അഞ്ചുമക്കളിൽ മുതിർന്നവരായ പതിനൊന്നും ഏഴും വയസ്സായ പെൺമക്കളെയുമായി വീട്ടിൽ നിന്നിറങ്ങുകയും പുഴയില്‍ എറിയുകയുമായിരുന്നു.

മക്കളെ പുഴയില്‍ എറിഞ്ഞ കാര്യം വീട്ടില്‍ മടങ്ങി എത്തിയ പാണ്ടി ഭാര്യയെ അറിയിച്ചു. ഭാര്യയും ബന്ധുക്കളും ഉടൻ പുഴക്കരയിലെത്തിയപ്പോൾ പതിനൊന്നുകാരിയെ സമീപവാസികള്‍ രക്ഷിച്ചിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ രോഷാകുലരായ നാട്ടുകാര്‍ പാണ്ടിയെ മര്‍ദ്ദിക്കുകയും ചെയ്‌തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments