Webdunia - Bharat's app for daily news and videos

Install App

ഉത്തർപ്രദേശിൽ കോടതി മുറിക്കുള്ളി‌വച്ച് പ്രതിയെ വെടിവച്ച് കൊന്നു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

Webdunia
ചൊവ്വ, 17 ഡിസം‌ബര്‍ 2019 (20:19 IST)
ലക്നൗ: ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതിയെ കോടതിമുറിക്കുള്ളിൽ വച്ച് വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ബിജ്നോർ നഗരത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരട്ട കൊലപാതകങ്ങളിൽ പ്രതിയായ ഷാനവാസ് അൻസാരിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ വെടിയേറ്റ് മരിച്ചത്.
 
പൊലീസിൽ കീഴടങ്ങിയ പ്രതിയെ കോടതിയിൽ എത്തിച്ചതായിരുന്നു. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടയിൽ മൂന്ന് പേർ ഷനവാസ് അൻസാരിക്ക് നേരെ നിരന്തരം വെടുയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന മജിസ്ട്രേറ്റും അഭിഭാഷകരും സ്വയരക്ഷാർത്ഥം നിലത്തു കിടക്കുകയായിരുന്നു എന്ന് ദൃക്‌സക്ഷിയായ അഭിഭാഷകൻ പറയുന്നു. കോടതിയിലെ ഒരു ഉദ്യോഗസ്ഥന് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു. 
 
സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് ഹാജി അഹ്സനെയും, ബന്ധുവിനെയും കൊലപ്പെടുത്തിയ കെസിലെ പ്രതിയായിരുന്നു. ഷാനാവാസ് അൻസാരി. ഹാജി അഹ്സന്റെ മകനും ഒപ്പമുണ്ടായിരുന്ന രണ്ട് പേരുമാണ് കോടതിക്കുള്ളിൽ വച്ച് ഷാനവാസ് അൻസാരിയെ വെടിവച്ച് കൊലപ്പെടുത്തിയത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒഴുക്ക് തെക്ക്- കിഴക്ക് ദിശയിൽ: കണ്ടെയ്നറുകൾ തൃശൂർ- എറണാകുളം തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യത

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

അടുത്ത ലേഖനം
Show comments