അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തിക്കൊന്നു

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം തീ കൊളുത്തിക്കൊന്നു

Webdunia
ശനി, 24 മാര്‍ച്ച് 2018 (13:07 IST)
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കത്തിച്ചുകൊന്നു. ആസാമിലെ നഗാവ് ജില്ലയിലാണ് സംഭവം. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പ്രതികള്‍. മൂന്നു പേര്‍ ചേര്‍ന്നാണ് പീഡനം നടത്തിയത്. രണ്ടു പേര്‍ പിടിയിലായതായി പൊലീസ് വ്യക്തമാക്കി. ഒരാള്‍ ഒളിവിലാണ്.

തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെൺകുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയ കുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസിലാക്കിയ സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനു ശേഷം അവശയായ പെൺകുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം മൂന്ന് വിദ്യാര്‍ഥികളും രക്ഷപ്പെട്ടു.

വീട്ടില്‍ നിന്നും തീയും പുകയും പടരുന്നത് ശ്രദ്ധയില്‍പ്പെട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ പൊള്ളലേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂളിലെ മൂന്ന് മുതിര്‍ന്ന വിദ്യാര്‍ഥികളാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments