Webdunia - Bharat's app for daily news and videos

Install App

ടി.കെ മാധവന്‍: നൂറ്റിപ്പതിമൂന്നാം ജയന്തി ഇന്ന്

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2007 (12:02 IST)
FILEFILE
നാല്‍പ്പത്താറ് കൊല്ലത്തെ ജീവിതം കൊണ്ട് കേരള സാമൂഹിക ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി മാറിയ വ്യക്തിയാണ് ടി കെ മാധവന്‍.

പൗരസമത്വവാദത്തിന്‍റെ ഉപജ്ഞാതാവും, സ്വാതന്ത്ര്യ സമര സേനാനിയും ,കറകളഞ്ഞ രാജ്യ സ്നേഹിയും ആദര്‍ശധീരനും സംഘാടകനുമായിരുന്നു അദ്ദേഹം. ആലപ്പുഴ ജില്ലയില്‍ കായംകുളത്തിനടുത്തുളള ആലൂമ്മൂട്ടില്‍ കുടുംബാം ഗമാണ് മാധവന്‍. -ആലുമ്മൂട്ടില്‍ കേശവന്‍ ചാന്നാരുടെ മൂത്ത മകന്‍ .

1894 ആഗസ്റ്റ് 26 ന് ജനിച്ചു. 46 വയസ്സു മാത്രമുള്ളപ്പോള്‍ 1930 ഏപ്രില്‍ 30 ന് ഇഹലോകവാസം വെടിഞ്ഞു .

ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളാല്‍ ആകൃഷ്ടനായതു മുതല്‍ എസ്.എന്‍.ഡി.പി യുമായി ബന്ധപ്പെട്ടു. എസ്.എന്‍.ഡി.പി യുടെ ഡയറക്ടര്‍, മാനേജിംഗ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ് ഠിച്ചിട്ടുണ്ട്.

ദേശാഭിമാനി

ദേശാഭിമാനി എന്ന പേരില്‍ 1915 ല്‍ കൊല്ലത്തുനിന്ന് ഒരു പത്രം ആരംഭിക്കാന്‍ അദ്ദെഹം മുന്‍കൈയെടുത്തു. തുടക്കത്തില്‍ അണിയറയ്ക്കു പിന്നില്‍ നിന്നാണ് പ്രവര്‍ത്തിച്ചെങ്കിലും രണ്ടു കൊല്ലത്തിനുശേഷം അദ്ദേഹം തന്നെ അതിന്‍റെ പ്രത്രാധിപരായി. അങ്ങനെ ദേശാഭിമാനി മാധവന്‍ എന്നദ്ദേഹം അറിയപ്പെട്ടു.

അധഃകൃതരുടെ എല്ലാവിധ പൗരാവകാശങ്ങള്‍ക്കുവേണ്ടിയും ജനങ്ങള്‍ക്കുകൂടി പങ്കുള്ള ഭരണക്രമം ആവിഷ്കരിക്കുന്നതിനു വേണ്ടിയും ദേശാഭിമാനി ശക്തിയുക്തം വാദിച്ചു. അതോടെ അദ്ദേഹം ദേശാഭിമാനി ടി.കെ.മാധവന്‍ എന്ന പേരില്‍ പ്രശസ്തനായി.

ഈഴവരും മറ്റു പിന്നോക്കവിഭാഗങ്ങളും മനംമടുത്തു ദേശീയ പ്രസ്ഥാനത്തില്‍ നിന്നു മാറിപ്പോകുന്നതിനെ അദ്ദേഹം തടഞ്ഞു നിര്‍ത്തി .അധഃകൃത ജനവിഭാഗങ്ങളുടെ , താന്‍ ഉള്‍പ്പെട്ട ഈഴവസമുദായത്തിന്‍റെ പ്രത്യേകിച്ചും അവകാശ സമരങ്ങളെ ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്‍റെ ഭാഗമാക്കി മാറ്റാന്‍ ബോധപൂര്‍വം ശ്രമിച്ചു .

ഒന്നാംതരം വാഗ്മിയും മേലേക്കിട സംഘാടകനുമായിരുന്ന അദ്ദേഹം പത്രപ്രവര്‍ത്തനം കൊണ്ടുമാത്രം തൃപ്തനായില്ല.

വൈക്കം സത്യസ്രഹം

വൈക്കം സത്യഗ്രഹത്തിന്‍റെ നായകരില്‍ ഒരാളായിരുന്നു ടി കെ മാധവന്‍. കേരളത്തിന്‍റെ സാമൂഹിക പുരോഗതിക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളില്‍ പ്രമുഖസ്ഥാനമാണ് വൈക്കം സത്യഗ്രഹത്തിനുള്ളത്. ത്യാഗോജ്ജ്വലവും അഹിംസാത്മകവുമായ ഗാന്ധിയന്‍ സമരത്തിന്‍റെ വീരചരിത്രമാണെന്നു വൈക്കത്ത് എഴുതപ്പെട്ടത്.

ഇന്ത്യയെ മാറ്റിയെടുത്ത മഹാസമരങ്ങളിലൊന്നാണ്.വൈക്കം സത്യഗ്രഹം.ഗാന്ധിജി ഇടപെട്ടതോടെ സമരത്തിന് വിജയയും പ്രസസ്ഥിയും കൈവന്നു. പക്ഷെ അയിത്തോച്ചാടനം കോണ്‍ ഗ്രസ്സിന്‍റെ അജണ്ടയില്‍ ഇല്ലത്തിരുന്ന കാലത്താണ്. ടി കെ മാധവന്‍ വൈക്കം സത്യഗ്രഹത്തിന് മുതിരുന്നത്.

ക്ഷേത്രപരിസരങ്ങളില്‍ വഴിനടക്കാന്‍ പോലും പിന്നോക്കസമുദായക്കാര്‍ക്കു സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിവിശേഷത്തിനെതിരെ സമരം നടത്താന്‍ തന്നെ അദ്ദേഹം ഉറച്ചു.മഹാത്മാഗാന്ധിയുടെയും, മലബാറിലെ കോണ്‍ഗ്രസ് നേതാക്കളായ കെ.പി.കേശവമേനോന്‍ തുടങ്ങിയവരുടെയും സഹായം അദ്ദേഹം തേടി. പട്ടം താണുപിള്ള, മന്നത്തു പത്മനാഭന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ സംരംഭങ്ങളെ സഹായിക്കാന്‍ രംഗത്തിറങ്ങി.

1924 ജനുവരി 24 ന് എറണാകുളത്തു കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി കൂടി വൈക്കത്തു പൊതു നിരത്തുകളില്‍ ഈഴവര്‍ക്കും മറ്റ് തീണ്ടല്‍ ജാതിക്കാര്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സത്യഗ്രഹമാരംഭിക്കാന്‍ തീരുമാനിച്ചു.

1924 മാര്‍ച്ച് 30 ന് മഹാത്മാഗാന്ധിയുടെ അനുഗ്രഹത്തോടെ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹത്തിന്‍റെ പ്രധാന നേതാക്കളായിരുന്ന ടി.കെ.മാധവനെയും കെ.പി.കേശവമേനോനെയും ഏപ്രില്‍ അഞ്ചിന് അറസ്റ്റ് ചെയ്തു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah Virus: സംസ്ഥാനത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേര്‍, ഹൈറിസ്‌ക് വിഭാഗത്തില്‍ 27 പേര്‍

വൃദ്ധസദനത്തിലെ പ്രണയം; വിജയരാഘവനും സുലോചനയും ഇനി ഒന്നിച്ച്, വിവാഹം സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം

പാക് ചാരവൃത്തി ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാര്‍ ക്ഷണപ്രകാരം; വിവരാവകാശ രേഖകള്‍

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍

Show comments