Webdunia - Bharat's app for daily news and videos

Install App

പി ടി തോമസ് വീണ്ടും ബെന്നി ബെഹനാനെ വെട്ടുമോ? കെ‌പി‌സിസി അധ്യക്ഷനാകാന്‍ തൃക്കാക്കര എം‌എല്‍‌എയെന്ന് റിപ്പോര്‍ട്ട്

അഞ്ജലി ജ്യോതിപ്രസാദ്
വെള്ളി, 3 നവം‌ബര്‍ 2017 (17:52 IST)
പി ടി തോമസോ കെ വി തോമസോ കെ പി സി സിയുടെ പുതിയ അധ്യക്ഷനാകുമെന്ന് സൂചന. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ കെ പി സി സി അധ്യക്ഷനായ എം എം ഹസന്‍ യു ഡി എഫ് കണ്‍‌വീനറാകാനും സാധ്യതയേറി.
 
പ്രതിപക്ഷനേതാവ് ഹിന്ദു സമുദായത്തില്‍ നിന്നായതിനാല്‍ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ക്രിസ്ത്യന്‍ സമുദായാംഗം വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എ ഗ്രൂപ്പിന് ഈ പദവിയില്‍ ക്ലെയിമുണ്ട്. എന്നാല്‍ എ ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്ന ബെന്നി ബെഹനാനെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് സമ്മതിക്കില്ല. താന്‍ പ്രസിഡന്‍റാകില്ലെന്ന നിലപാട് ഉമ്മന്‍‌ചാണ്ടിയും തുടരുന്നു.
 
അതുകൊണ്ടുതന്നെ ഗ്രൂപ്പിനതീതനും ഹൈക്കമാന്‍ഡിന് പ്രിയപ്പെട്ടവനുമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നേതാവ് കെ പി സി സിയുടെ അധ്യക്ഷനാകും. കെ വി തോമസ്, പി ടി തോമസ് എന്നീ നേതാക്കള്‍ക്ക് സാധ്യതയേറിയത് ഇങ്ങനെയാണ്.
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ എ ഗ്രൂപ്പ് നിര്‍ദ്ദേശിച്ച ബെന്നി ബെഹനാനെ വെട്ടി പി ടി തോമസിനെ മത്സരിപ്പിച്ചത് ഹൈക്കമാന്‍ഡാണ്. എതിരാളിയായ സെബാസ്റ്റിയന്‍ പോളിനെ 11996 വോട്ടിനാണ് പി ടി തോമസ് മലര്‍ത്തിയടിച്ചത്. കെ പി സി സി അധ്യക്ഷസ്ഥാനത്തേക്കും എ ഗ്രൂപ്പ് പ്രതിനിധിയായ ബെന്നി ബെഹനാനെ വെട്ടി പി ടി തോമസിനെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ഉമ്മന്‍‌ചാണ്ടിക്കുപോലും ഒന്നും ചെയ്യാനാകില്ല.
 
പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ക്ലീന്‍ ഇമേജുള്ള പി ടി തോമസ് സി പി എമ്മിനെതിരെ മയമില്ലാത്ത നിലപാടുള്ളയാളാണ്. പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാന്‍ പി ടി തോമസിന് കഴിയുമെന്ന് ഹൈക്കമാന്‍ഡിന് വിശ്വാസവുമുണ്ട്. 
 
ഹൈക്കമാന്‍ഡിന് എന്നും എപ്പോഴും പ്രിയപ്പെട്ട കെ വി തോമസാണ് പരിഗണനാ പട്ടികയിലുള്ള മറ്റൊരു നേതാവ്. സര്‍വ്വസമ്മതനാണെന്നതും ഗ്രൂപ്പുകള്‍ക്കതീതമായ സൌഹൃദബന്ധവും നയപരമായ നിലപാടുകളൊമൊക്കെയാണ് കെ വി തോമസിന് അനുകൂലമാകുന്നത്.
 
യു ഡി എഫ് കണ്‍‌വീനര്‍ സ്ഥാനത്തേക്ക് എം എം ഹസനെ കൊണ്ടുവരാനും ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് ദേശീയതലത്തില്‍ പദവി നല്‍കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

ഓപ്പറേഷന്‍ സിന്ദൂരില്‍ 5 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു: വിവാദ പരാമര്‍ശവുമായി ട്രംപ്

Karkadaka Vavu: എന്നാണ് കര്‍ക്കടക വാവ്?

Kerala Weather Live Updates, July 19: വടക്കോട്ട് മഴ തന്നെ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

ചരിത്രം കുറിച്ച് പി.എസ്.സി; 24 മണിക്കൂറില്‍ 1200 നിയമനം

അടുത്ത ലേഖനം
Show comments