Webdunia - Bharat's app for daily news and videos

Install App

''എല്ലാം ഞാൻ വെറുതെ പറഞ്ഞതാ'' - പൊലീസിനെ വെട്ടിലാക്കി പൾസർ സുനി വീണ്ടും

പൊട്ടിച്ചിരിച്ചുകൊണ്ട് പൾസർ സുനി വിവരങ്ങൾ പറഞ്ഞു!

Webdunia
ശനി, 25 ഫെബ്രുവരി 2017 (08:49 IST)
ആരും നൽകിയ ക്വട്ടേഷനല്ല ഭീഷണിപ്പെടുത്തി പണം തട്ടാനാണ് നടിയെ ആക്രമിച്ച‌തെന്ന് പൾസർ സുനി ആവർത്തിച്ച് പറയുമ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. പണം തട്ടാനാണ് താനിതെല്ലാം ചെയ്തതെന്ന് സുനി പൊലീസിന് മൊഴി നൽകുമ്പോഴും കണ്ണടച്ച് അത് വിശ്വസിക്കാനാകില്ല.
 
നടിയുടെ പരാതിയിലെ ചില പരാമർശങ്ങളും കൂട്ടുപ്രതികളുടെ മൊഴികളും കൂട്ടിവായിച്ചാൽ മറ്റാരോ നൽകിയ ക്വട്ടേഷനാണെന്ന് വ്യക്തം. ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് ആക്രമിച്ചതിന് ശേഷം ഇയാൾ നടിയോട് പറഞ്ഞതായി മണികഠനും നടിയും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അത് വെറുതെ പറഞ്ഞ‌തായിരുന്നു എന്നാണ് സുനി പറയുന്നത്.
 
സംഭവശേഷം മറ്റാരേയോ വിളിച്ച് കാര്യംനിര്‍വഹിച്ച വിവരം പൊട്ടിച്ചിരിച്ചുകൊണ്ട് സുനി പറഞ്ഞതായും മണികണ്ഠനും പ്രദീപും മൊഴി നല്‍കിയിരുന്നു. ഇതാരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സഹകരിച്ചില്ലെങ്കിൽ പത്തിരുപത് ആളുകളെ കൊണ്ട് ഫ്ലാറ്റിൽ കൊണ്ട്പോയി പീഡിപ്പിക്കുമെന്ന് സുനി നടിയോട് പറഞ്ഞിരുന്നു. ഇതും ഇയാൾ നിഷേധിക്കുകയാണ്. നല്ല പരിശീലനം കിട്ടിയ മട്ടിലാണ് സുനി പോലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments