ഒരു ഇൻസ്പെക്ടർ വിചാരിച്ചാൽ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാം, ഭേതഗതിയിലെ അപകടങ്ങൾ ഇങ്ങനെ

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (15:35 IST)
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ രാജ്യസഭയിലും പാസായിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് സർക്കാർ ഇരുസഭകളിലും ബില്ല് പാസാക്കിയത്. ദൂരവ്യാമായ പ്രത്യാഘാതകങ്ങൾ രാജ്യത്ത് ഉണ്ടാക്കുന്ന ഒരു ബില്ലിനെയാണ് നിസാരവൽക്കരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പാസാക്കിയിരിക്കുന്നത്.
 
നിയമം വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. നിയമ നിലവിൽവരുന്നതോടെ ആളുകളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള അധികാരം എൻഐഎക്ക് ലഭിക്കും. ഒരു അന്വേഷണ ഏജൻസിക്ക് ആളുകളെ ഭീകരാരായി പ്രഖ്യാപിക്കാനുള്ള സ്വാതന്ത്യം നൽകുക എന്നതിനെ ചെറുതായി കാണൻ സാധിക്കില്ല.
 
ചുരുക്കി പറഞ്ഞാൽ എൻഐഎയിലെ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ രാജ്യത്തെ ഒരു പൗരനെ ഭീകരനായി പ്രഖ്യാപിക്കാൻ സാധിക്കും. രാഷ്ട്രീയ വൈര്യവും വ്യക്തി വൈരാഗ്യവും തീർക്കാൻ ഉദ്യോഗസ്ഥർ ഈ നിയത്തിന്റെ പഴുതകൾ പ്രയോജനപ്പെടുത്തിയാൽ രാജ്യത്തെ പൗര സ്വാതന്ത്ര്യം തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കും.
 
സംസ്ഥാന സർക്കരുകളുടെ അധികാരത്തെയും പുതിയ ഭേതഗതി ചുരുക്കുന്നുണ്ട്. ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ആളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് സർക്കാരിനുണ്ടയിരുന്ന അധികാരം ഇല്ലാതാകും. എൻഐഎ ഡയറക്ടർക്ക് ഇക്കാര്യത്തിൽ നേരിട്ട് തീരുമാനമെടിക്കാനുള്ള അധികാരവും പുതിയ ഭേതഗതി നൽകുന്നുണ്ട്.
 
സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കുമ്പോൾ പേരുമാറ്റി പ്രവർത്തിക്കുന്നത് തടയാനാണ് വ്യക്തികളെ ഭീകരർ ആയി പ്രഖ്യാപിക്കുന്ന മാറ്റം കൊണ്ടുവരുന്നത് എന്നും ഭീകരവാദത്തെ തടയാൻ അന്വേഷണ ഏജൻസികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിന്റെ ഭാഗമാണ് ഇതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എന്നാൽ ഇതുകൊണ്ട് ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിക്കുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; സ്ഥലമുടമ അറസ്റ്റില്‍

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

ചെങ്കോട്ട സ്‌ഫോടനം: അറസ്റ്റിലായവര്‍ ബോംബുണ്ടാക്കാന്‍ ഉപയോഗിച്ച മെഷീനുകള്‍ കണ്ടെത്തി

വോട്ടെടുപ്പിനു മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിനു ജയം; എതിര്‍ സ്ഥാനാര്‍ഥികളില്ല, കണ്ണൂരില്‍ ആറ് സീറ്റ്

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments