Webdunia - Bharat's app for daily news and videos

Install App

നിപ വൈറസിന്റെ ഉറവിടം സംസ്ഥാനത്ത് നിലനിൽക്കുന്നുവോ, വൈറസ് ബാധ വീണ്ടും ഉണ്ടാകുന്നതിന് കാരണം എന്ത് ?

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (14:30 IST)
നിപ വീണ്ടും സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവിൽ ഒരാളിൽ മാത്രമാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് യുദ്ധകാല അടിസ്ഥാനത്തിൽ പ്രതിരോധ ബോധവൽത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മറ്റാരിലും ഇപ്പോൾ രോഗലക്ഷണങ്ങൾ കണ്ടിട്ടില്ല. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ 30ഓളം പേർ നിരീക്ഷണത്തിലാണ്. ഇതിൽ ഒരാൾക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ട് എന്നത് ആശങ്കപ്പെടുത്തുന്നത് ഒഴിച്ചാൽ നിലവിൽ ഭയപ്പെടേണ സാഹചര്യം ഇല്ല.
 
എന്നാൽ ചില ചോദ്യങ്ങൾ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കോഴിക്കോട് നിപ കെട്ടടങ്ങി ഒരു വർഷം മാത്രം പിന്നീടുമ്പോൾ സംസ്ഥാനത്തിന്റെ മറ്റൊരു ഭാഗത്ത് നിപ വീണ്ടും സ്ഥിരീകരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. നിപയുടെ ഉറവിടം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടോ എന്ന ഭയം ആളുകളിൽ സ്വാഭവികമായും ഉണ്ടാകും. സംസ്ഥാനത്ത് എന്തുകൊൺറ്റ് വീണ്ടും വൈറസ് ബാധ ഉണ്ടാകുന്നു എന്ന കാര്യം കൃത്യമായി പഠിക്കേണ്ടതുണ്ട്.
 
വവ്വാലുകളിൽനിന്നും പഴങ്ങളിലൂടെയും മറ്റ് മൃഗങ്ങളിലൂടെയുമാണ് നിപ മനുഷ്യനിലേക്ക് എത്തുന്നത് 18 ദിവസമാണ് വൈറസിന്റെ ഇൻക്യുബേഷൻ പിരീഡ്. വൈറസ് ശരീരത്തിൽ പ്രവേശിച്ചാലും 18 ദിവത്തിന് ശേഷം മാത്രമേ രോഗ ലക്ഷണം പ്രകടമാകു. ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അസുഖം ഗുരുതരാവസ്ഥയിലേക്ക് നീങ്ങും എന്നതാണ് നിപയെ അപകടകാരിയാക്കുന്നത്.
 
പഴം തീനി വവ്വാലുകളിൽനിന്നുമാണ് നിപ്പ പകരുന്നത് എന്നാണ് പ്രത്യേക സംഘം കണ്ടെത്തിയത്. എന്നാൽ വൈറസിന്റെ സാനിധ്യമുള്ള വവ്വാലിനെ കോഴിക്കോട് നിന്നും കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഒന്നുമില്ല. വൈറസിന്റെ സാനിധ്യം വവ്വാലുകളിൽ എത്ര കാലം നില നിൽക്കും എന്നതും വ്യക്തമല്ല. ഒരു പക്ഷേ വവ്വാലുകളിൽ ദീർഘകാലം വൈറസിന്റെ സാനിധ്യം നിലനിൽക്കുമെങ്കിൽ. കോഴിക്കോടുണ്ടയ വൈറസ് ബാധയുടെ തുടർച്ചയായി തന്നെ സംഭവിച്ചതാകാം ഇത്. എന്നാൽ ഇക്കാര്യങ്ങളിൽ കൃത്യമായ പഠനങ്ങളും പരിശോധനകളും ആവശ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments