Webdunia - Bharat's app for daily news and videos

Install App

റുഷ്ദി നാലാമൻ മാത്രം, സേറ്റാനിക് വേഴ്സസ് വിവർത്തനം ചെയ്തവരും മരണത്തെ മുഖാമുഖം കണ്ടു

Webdunia
ശനി, 13 ഓഗസ്റ്റ് 2022 (14:33 IST)
1988ൽ പുറത്തിറങ്ങിയതിന് പിന്നാലെ ലോകമെങ്ങും വിവാദകൊടുങ്കാറ്റുയർത്തിയ പുസ്തകമാണ് സൽമാൻ റുഷ്ദിയുടെ സേറ്റാനിക് വേഴ്സസ്. ദൈവനിന്ദ ആരോപിച്ച് ഇറാൻ്റെ ആത്മീയ ഗുരുവായ ആയത്തുള്ള ഖൊമൈനി പുസ്തകത്തിനെതിരെ ഫത്വ പുറപ്പെടുവിക്കുകയും റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.
 
ഇതിനെ തുടർന്ന് റുഷ്ദിക്ക് ആദ്യം അഭയം നൽകിയ ബ്രിട്ടണുമായി ഇറാൻ ഇടയുക വരെ ചെയ്തു. തുടർന്ന് അമേരിക്കയിലേക്ക് പലായനം ചെയ്യപ്പെട്ട റുഷ്ദി ഏറെനാളായി അമേരിക്കയിൽ താമസിക്കുകയാണ്. അതേസമയം റുഷ്ദിയെ മരണത്തിൻ്റെ പടിവാതിൽക്കൽ എത്തിച്ച പുസ്തകം ഇതിന് മുൻപ് മറ്റ് മൂന്ന് പേരെയും മരണത്തിൻ്റെ മുഖാമുഖം കാണേണ്ട അവസ്ഥയിൽ എത്തിച്ചിട്ടുണ്ട്.
 
ഇതിന് മുൻപ് പുസ്തകത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരാണ് ആക്രമിക്കപ്പെട്ടത്. ആയത്തുള്ള അലി ഖൊമൈനി റുഷ്ദിയുടെ തലയ്ക്ക് ഇമാൻ പ്രഖ്യാപിച്ചതിന് ശേഷം 1991ലാണ് സേറ്റാനിക് വേഴ്സസുമായി ബന്ധപ്പെട്ട ആദ്യ ആക്രമണമുണ്ടാകുന്നത്. സേറ്റാനിക് വേഴ്‌സസിന്റെ ജാപ്പനീസ് ട്രാൻസലേറ്ററായ ഹിതോഷി ഇഗരാഷിയെ കുത്തി അക്രമകാരികൾ കൊലപ്പെടുത്തി.  യൂണിവേഴ്‌സിറ്റി ഓഫ് സുുബയിലെ അദ്ദേഹത്തിന്റെ ഓഫിസ് മുറിയിൽ 1991 ജൂലൈ 12 നാണ് ഹിതോഷിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
 
അതേവർഷം തന്നെ പുസ്തകത്തിൻ്റെ ഇറ്റാലിയൻ പരിഭാഷ നടത്തിയ എറ്റോറി കാപ്രിയോളോയ്ക്ക് നേരെയും ആക്രമണമുണ്ടായി. സൽമാൻ റുഷ്ദിയുടെ മേൽവിലാസം ചോദിച്ചെത്തിയ അജ്ഞാതനാണ് അക്രമിച്ചത്. പിന്നീട് രണ്ട് വർഷകാലം ആക്രമണങ്ങൾ ഒന്നും നടന്നില്ല. എന്നാൽ 1993ൽ വീണ്ടും പുസ്തകത്തിൻ്റെ നോർവീജിയൻ പബ്ലിഷർക്കെതിരെ അക്രമണമുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴിഞ്ഞ ഒരുമാസക്കാലം ഗോവിന്ദച്ചാമിയുമായി അടുത്ത് ഇടപഴകിയവര്‍ ആരൊക്കെ? സമഗ്രമായി അന്വേഷിക്കും

കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം

പലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രാൻസ്, നിശിത വിമർശനവുമായി ഇസ്രയേലും അമേരിക്കയും

Kerala Weather: റാന്നി മേഖലയിൽ അതിശക്തമായ കാറ്റ്, വൈദ്യുതി പോസ്റ്റുകൾ വീണു, നിരവധി വാഹനങ്ങൾക്ക് കേടുപാട്

പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന ഫ്രാന്‍സിന്റെ നിലപാടിനെതിരെ അമേരിക്കയും ഇസ്രായേലും

അടുത്ത ലേഖനം
Show comments