Webdunia - Bharat's app for daily news and videos

Install App

വിറങ്ങലിച്ച് വാളയാര്‍; അവര്‍ പറക്കമുറ്റാത്തവരായിരുന്നു, കളിചിരികള്‍ അവസാനിക്കാത്തവരായിരുന്നു, എന്നിട്ടും...

വാളയാറില്‍ നടന്നത് ആത്മഹത്യയോ കൊലപാതകമോ ?

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (13:01 IST)
വാളയാര്‍ അട്ടപ്പളളത്ത് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇതുവരെയും ദുരൂഹത അവസാനിക്കുന്നില്ല. വെറും 52 ദിവസങ്ങളുടെ ഇടവേളയിലായിരുന്നു രണ്ടുപേരും ഒരേ രീതിയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശെല്‍വപുരം ഷാജി - ഭാഗ്യം ദമ്പതികളുടെ ഇളയമകളായ ശരണ്യയെ കഴിഞ്ഞ ആഴ്ചയിലാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 13നായിരുന്നു ശരണ്യയുടെ മൂത്ത സഹോദരി ഹൃത്വികയെ സമാനമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കുട്ടികള്‍ രണ്ടു പേരും ഒരേ രീതിയിലാണ് തൂങ്ങി മരിച്ചതെന്നതാണ് ഇക്കാര്യത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. കട്ടിലില്‍ കയറി നിന്നാല്‍ പോലും രണ്ട് കുട്ടികള്‍ക്കും എത്താത്ത ഉയരത്തിലാണ് ഇവരുടെ വീടിന്റെ ഉത്തരമെന്നത് സംഭവത്തിന്റെ ദുരൂഹത​വര്‍ദ്ധിപ്പിക്കുന്നു. ഇവര്‍ക്ക് ഒറ്റക്ക് ഉത്തരത്തില്‍ എത്തിപ്പിടിക്കാന്‍ സാധിക്കില്ല. രണ്ടു സംഭവം നടക്കുമ്പോഴും മുത്തശ്ശിയും ഇളയ ആണ്‍കുട്ടിയും പുറത്ത് പോയിരുന്നതായി പറയുന്നുണ്ട്. കൂലി പണിക്കാരായ മാതാപിതാക്കള്‍ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് ഇരു കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
മരിച്ച സഹോദരിമാരിലെ മൂത്തകുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നും അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും കിട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. കുട്ടിയെ ഇയാള്‍ പിഡിപ്പിച്ചെന്ന കാര്യം തനിക്ക് ബോധ്യപ്പെട്ടപ്പോള്‍ അയാളെ താക്കീത് ചെയ്തതായും മാതാവ് പറയുന്നു. മൂത്തകുട്ടി മരിച്ച ദിവസം വീട്ടില്‍ രണ്ടു പേര്‍ വന്നിരുന്നുവെന്ന് ഇളയകുട്ടി തന്നോട് പറഞ്ഞിരുന്നതായും അമ്മ മൊഴി നല്‍കി. സംഭവത്തില്‍ ഇവരുടെ ബന്ധുവിനെയും നാട്ടുകാരനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
 
സഹോദരിമാരായ രണ്ടു പെൺകുട്ടികൾ ഒരേ രീതിയിൽ തൂങ്ങി മരിക്കണമെങ്കില്‍ തക്കതായ കാരണമുണ്ടാകുമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം, ഈ കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പറയുന്നത്. എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു തെളിവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് ലഭിച്ചിട്ടില്ല. ഹൃത്വികയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. മൊബൈല്‍ ഫോണുകളും പരിശോധിച്ചുവരുന്നു.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ

കേരളത്തിലെ പുരോഗതി പ്രചരിപ്പിക്കാൻ സർക്കാർ വ്‌ളോഗർമാരെയും ഇൻഫ്ലുവൻസർമാരെയും ക്ഷണിക്കുന്നു

ഓണം കളറാകും, 2 മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ അക്കൗണ്ടുകളിലെത്തും

നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി

മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചുവാങ്ങി; പബ്ജി ഗെയിമിന് അടിമയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments