Webdunia - Bharat's app for daily news and videos

Install App

തൊഴിലാളി യൂണിയനുകൾക്ക് സർക്കാർ അടിപ്പെടുന്നുവോ, തച്ചങ്കരിയെ കെഎസ്ആർടിസി എം ഡി സ്ഥാനത്തുനിന്നും മാറ്റിയതിന്റെ കാരണം എന്ത് ?

Webdunia
വ്യാഴം, 31 ജനുവരി 2019 (17:02 IST)
കെ എസ് ആർ ടി സി നഷ്ടത്തിലാണ് എന്നത് വർഷങ്ങളായി മറി മാറി വരുന്ന സർക്കരുകൾ ആവർത്തിച്ച് പാടുന്ന പല്ലവിയാണ്. പക്ഷേ എങ്ങനെയാണ് കെ എസ് ആർ ടി സിയിൽ നഷ്ടങ്ങൾ ആരംഭിച്ചത് എന്ന് ചോദിച്ചാൽ കെടുകാര്യസ്ഥതയാണ് എന്ന് എല്ലാവർക്കും ഉത്തരമുണ്ട്. എന്നാൽ ആരുടെ കെടുകാര്യസ്ഥത എന്ന് ചോദിച്ചാൽ അവിടെ ഉത്തരമില്ല.
 
കെടു കാര്യസ്ഥത തന്നെയാണ്. മാറി മാറി ഭരിച്ച ഇടതു വലതു സർക്കാരുകൾക്കും, ജീവനക്കാർക്കും തൊഴിലാളി സംഘടനകൾക്കും ഇതിൽ പങ്കുണ്ട് എന്നതുതന്നെയാണ് വാസ്തവം അങ്ങനെ കെ എസ് ആർ ടി സി എന്ന പൊതുമേഖല ഗതാഗത സംവിധാനം ദിനം‌പ്രതി കടത്തിൽനിന്നും കടത്തിലേക്കും ൻഷ്ടത്തിൽനിന്നും വലിയ നഷ്ടത്തിലേക്കും കുതിച്ചു.
 
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷ കെ എസ് ആർ ടി സിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് പ്രഖ്യാപനം ഉണ്ടായി. ടോമിൻ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിയമിച്ചപ്പോൾ ആദ്യം വലിയ വിവാദം തന്നെയാണ് ഉണ്ടായത്. പുതിയ പരിഷകരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതോടെ തൊഴിലാളി സംഘടകളുടെ കണ്ണിലെ കരടുമായി മാറി തച്ചങ്കരി.
 
എങ്കിലും കെ എസ് ആർ ടിയിൽ ഗുണപരമായ മാറ്റങ്ങൾക്ക് തുടക്കമായിരുന്നു. ഡബിൾ ഡ്യൂട്ടി ഉൾപ്പടെയുള്ള ഷിഫ്റ്റുകൾ ഒഴിവാക്കി തച്ചങ്കരി തൊഴിലാളികളെ കൃതയമായ രീതിയിൽ വിന്യസിക്കാൻ തീരുമാനമെടുത്തു. ഇതെല്ലാം തോഴിലാളി സംഘടനകളും തച്ചങ്കരിയും തെറ്റുന്നതിന് കാർണമായി.
 
ഇതോടെ തച്ചങ്കരിക്കെതിരെ തൊഴിലാളി സംഘടനകളുടെ ഐക്യം രൂപപ്പെട്ടു. പലപ്പോഴും മിന്നൽ സമരങ്ങൾ നടത്തി തൊഴിലാളികൾ കരുത്തുകാട്ടിയപ്പോഴും കെ എസ് ആർ ടി സിക്ക് നഷ്ടങ്ങൾ മാത്രം സംഭവിച്ചു. കടം വാങ്ങാതെ വരുമാനത്തിൽനിന്നു തന്നെ ശമ്പളം നൽകാവുന്ന തരത്തിലേക്ക് കെ എസ് ആർ ടി സി എത്തി എന്ന വാർത്ത ഒരിത്തിരി അമ്പരപ്പോടെ തന്നെയാണ് കേരളം കേട്ടത്.
 
കെ എസ് ആർ ടി സിയുടെ നഷ്ടം പരിഹരിക്കുന്നതിന് മൂന്ന് പ്രത്യേക ഡിവിഷനുകളായി തിരിക്കണം എന്ന് നിർദേശം സർക്കാർ പരിഗണിച്ചു വരികയായിരുന്നു. കെ എസ് ആർ ടി സിയിൽ മുൻ എംഡിമാർ ആരും ധൈര്യപ്പെടാത്ത പല പരിഷകാരങ്ങളും നഷ്ടം കുറക്കുന്നതിനായി തച്ചങ്കരി പരീക്ഷിച്ചു. എന്നിട്ടും സ്ഥാനത്തുനിന്നും മാറ്റി.
 
തച്ചങ്കരിയുടെ പരിഷകാരങ്ങൾ കെ എസ് ആർ ടി സിക്ക് നഷ്ടം ഉണ്ടാക്കിയിട്ടില്ല. സർക്കാർ തൊഴിലാളി സംഘടനകൾക്ക് അടിപ്പെടുന്നു എന്നതാണ് തച്ചക്കരിയെ സ്ഥാനത്തുനിന്നും മാറ്റിയതിനിന്നും മനസിലാകാനാകുന്നത്. തിരഞ്ഞെടുപ്പടുത്ത് വരുന്ന സാഹചര്യത്തിൽ തൊഴിലാളി സംഘടനകളെ പിണക്കാനാകില്ല എന്നതിനാ‍ൽ സർക്കാർ  കൈക്കൊണ്ട രാഷ്ട്രീയ തീരുമാനമായാണ് ടൊമിൻ തച്ചങ്കരിയുടെ സ്ഥാനമാറ്റം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ലോകത്ത് ആരുമായും സൗഹൃദമാകാം, ചാറ്റുകൾക്ക് തത്സമയ തർജമ, ഫീച്ചറുമായി വാട്സാപ്പ്

ബധിരനും മൂകനുമായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; സര്‍ക്കാര്‍ സ്‌കൂളിലെ മേട്രന് 18 വര്‍ഷം കഠിന തടവ്

കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി

ഭീകരവാദികൾക്കെതിരാണെന്ന് കശ്മീരികൾ തെളിയിച്ചു, അവർക്ക് മതിയായി: ഗുലാം നബി ആസാദ്

പഹല്‍ഗാം ഭീകരാക്രമണം: വിനോദയാത്രികര്‍ക്കായി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അടിയന്തര ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കി

അടുത്ത ലേഖനം
Show comments