Webdunia - Bharat's app for daily news and videos

Install App

കനിയുമോ ഈ ദൈവങ്ങള്‍ ?; ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി ഇവരുടെ കൈകളില്‍

കനിയുമോ ഈ ദൈവങ്ങള്‍ ?; ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി ഇവരുടെ കൈകളില്‍

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (17:31 IST)
മാന്യന്മാരുടെ കളിയില്‍ ഇനി ശ്രീശാന്തിന്റെ ഭാവി എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേരള ഹൈക്കോടതി ശ്രീക്കൊപ്പം നിന്നപ്പോള്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം ആ തീരുമാനത്തെ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ മലയാളീ താരത്തിന്റെ ഭാവി എങ്ങനെയാകുമെന്നതില്‍ ആര്‍ക്കും ഉറപ്പ് പറയാനാകുന്നില്ല.  

കേരള ക്രിക്കറ്റ് അസോസിയേഷൻ ശ്രീശാന്തിന് പിന്തുണ നല്‍കുമ്പോഴും രണ്ടു പ്രതിബന്ധങ്ങളാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. ബിസിസിഐ എടുക്കുന്ന നിലപാടും പ്രായവുമാണ് ശ്രീ തരണം ചെയ്യേണ്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ബിസിസിഐ അപ്പീൽ പോയാല്‍ ശ്രീക്ക് മുമ്പില്‍ ടീം ഇന്ത്യ സ്വപ്‌നലോകം അവസാനിക്കും.

ശ്രീശാന്തിന് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് പിൻവലിച്ച ഹൈക്കോടതി വിധിയില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന ബിസിസിഐ നിലപാട് ആശങ്കയുണ്ടാക്കുന്നതാണ്. വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കുമെന്നും ശേഷം നിലപാട് ഉചിതമായ വേദിയിൽ അറിയിക്കുമെന്നും ബിസിസിഐ പറയുന്നത്. എന്നാല്‍, കോടതി വിധി നടപ്പാക്കാനായി ബിസലിസിഐ ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി ഇടപെടുമെന്നും ശ്രീശാന്തിന്റെ പ്രതീക്ഷ.

വിലക്ക് നീക്കിയത് ബിസിസിഐ അംഗീകരിച്ചാൽ ശ്രീശാന്തിന് മുന്നില്‍ ക്രിക്കറ്റിന്റെ വാതിലുകള്‍ പടിപടിയായി തുറക്കും. വിലക്കുമൂലം നാല് വര്‍ഷമായി കയറാന്‍ പോലും സാധിക്കാത്ത ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉപയോഗിക്കാനും വിദേശ ലീഗുകളില്‍ കളിക്കാനും ഇതോടെ അദ്ദേഹത്തിനാകും. കൂടാതെ, തടയപ്പെട്ട പ്രതിഫലവും ലഭിക്കും. പക്ഷേ ഇതിനെല്ലാം ബിസിസിഐയുടെ നിലപാടാകും ശ്രീയുടെ ക്രിക്കറ്റ് ഭാവി നിര്‍ണയിക്കുക.

അതേസമയം, കേരള ക്രിക്കറ്റ് അസോസിയേന്‍ മുന്നിട്ടിറങ്ങിയാല്‍ ശ്രീക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും. ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് അവസരമൊരുക്കുകയാണ് കെസിഎ ആദ്യം ചെയ്യേണ്ടത്. ഇതിലൂടെ ശാരീരിക ക്ഷമതയും ഫോമും തെളിയിക്കേണ്ടത്. വാക്കുകളിലൊതുങ്ങാതെ പ്രവര്‍ത്തിയിലൂടെ കെസിഎ നീക്കം ശക്തമാക്കിയാല്‍ ബിസിസിഐ അനുകൂലമായ തീരുമാനം സ്വീകരിച്ചേക്കും.

ഈ വര്‍ഷം അവസാനം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പര ലക്ഷ്യമാക്കുന്ന 34കാരനായ ശ്രീയെ പ്രായം വേട്ടയാടും. നിലവിലെ ഇന്ത്യന്‍ ടീമിലെ പേസ് ബോളര്‍മാരെല്ലാം അദ്ദേഹത്തിനേക്കാള്‍ ചെറുപ്പമാണ്. ഇവരെല്ലാം മികച്ച രീതിയില്‍ ബോള്‍ ചെയ്യുന്നവരും വിക്കറ്റ് സ്വന്തമാക്കുന്നവരുമാണ്. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബൂമ്ര, ഇഷാന്ത് ശര്‍മ എന്നിവര്‍ ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണെന്നതും ശ്രീയുടെ വേട്ടയാടുന്നുണ്ട്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയ്ക്ക് തീരുവയില്‍ ആനുകൂല്യം നല്‍കി അമേരിക്ക; ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ മൂന്നുമാസത്തേക്ക് മരവിപ്പിച്ചു

Suresh Gopi: 'സുരേഷേട്ടാ മടങ്ങി വരൂ'

India vs Pakistan: ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കുള്ള പത്രം, വെള്ളം, ഗ്യാസ് എന്നിവ വിലക്കി പാക്കിസ്ഥാന്‍

Kerala Weather: വീണ്ടും മഴ, വരുന്നു ന്യൂനമര്‍ദ്ദം; ഇന്ന് യെല്ലോ അലര്‍ട്ട്

ഒറ്റക്കെട്ടായി പ്രതിപക്ഷം; മോദി ക്യാംപില്‍ ആശങ്ക

അടുത്ത ലേഖനം
Show comments