Webdunia - Bharat's app for daily news and videos

Install App

കണ്ണൂര്‍ സംഘര്‍ഷഭൂമി; ജനം ഭീതിയില്‍, സര്‍ക്കാര്‍ ഇനിയെങ്കിലും ഉറക്കമുണരുമോ?

കണ്ണൂര്‍ കലാപഭൂമി, അക്രമം തുടര്‍ക്കഥ!

ജോണ്‍ കെ ഏലിയാസ്
വെള്ളി, 27 ജനുവരി 2017 (12:40 IST)
കണ്ണൂരില്‍ അക്രമം തുടര്‍ക്കഥയാവുകയാണ്. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള സംഘര്‍ഷം ജനജീവിതം ദുസ്സഹമാക്കി. ബോംബേറും കൊലപാതകവും അക്രമവും തുടരുമ്പോള്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ലെന്ന വിമര്‍ശനവും ശക്തമാകുന്നു.
 
തലശ്ശേരിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത യോഗത്തിനുനേരെ ബോംബേറുണ്ടായതിനെത്തുടര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ പോര്‍ക്കളമായി മാറിയിരിക്കുകയാണ് കണ്ണൂര്‍. ബി ജെ പി ഓഫീസുകള്‍ പരക്കെ ആക്രമിക്കപ്പെട്ടു. ടാഗോര്‍ വിദ്യാപീഠം സ്കൂള്‍ പൂട്ടിച്ചു.
 
ഉളിക്കലിലും നടുവനാടും ബി ജെ പി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് ബി ജെ പി ഹര്‍ത്താലും പ്രഖ്യാപിച്ചു. ബി ജെ പിയും സി പി എമ്മും പരസ്പരം അക്രമം തുടരുന്നതോടെ ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
 
കോടിയേരി പങ്കെടുത്ത യോഗത്തിന് നേര്‍ക്ക് ബൈക്കിലെത്തിയയാള്‍ ബോംബെറിഞ്ഞതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ബോംബേറില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോടിയേരി പങ്കെടുത്ത യോഗത്തിന് നേരെ ബോംബേറുണ്ടായത് നിയന്ത്രണം വിട്ട അക്രമോത്സുകതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. കുറ്റവാളികള്‍ക്ക് മാപ്പുനല്‍കില്ലെന്നും പിണറായി അറിയിച്ചിരുന്നു.
 
എന്തായാലും ഇരുപാര്‍ട്ടികളും അക്രമം തുടരുമ്പോള്‍ കണ്ണൂര്‍ കലാപഭൂമിയായി മാറുകയാണ്. നിരപരാധികളുടെ ചോരയിലും കണ്ണീരിലും കണ്ണൂര്‍ പൊള്ളുകയാണ്. ഭരണാധികാരികള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് കണ്ണൂരിനെ ശാന്തതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments