Webdunia - Bharat's app for daily news and videos

Install App

അഭിമാനമായി വോട്ടിങ്‌ മഷിയുടെ ചരിത്രം

Webdunia
ശനി, 5 ഏപ്രില്‍ 2014 (12:46 IST)
PTI
തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാനായി ഉപയോഗിക്കുന്ന വോട്ടിങ്‌ മഷി നമ്മുടെ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലെ അവിഭാജ്യഘടകങ്ങളില്‍ ഒന്നാണ്‌. വോട്ടറുടെ ഇടത്തേക്കൈയ്യിലെ ചൂണ്ടുവിരലില്‍ ഇടുന്ന ഈ മഷി വെറും മഷിയല്ല. ഒരുതവണയിട്ടു കഴിഞ്ഞാല്‍ ഏതാനും മാസത്തേക്ക്‌ ഇത്‌ വിരലില്‍ തന്നെയുണ്ടാകും.

കര്‍ണാടക ആസ്ഥാനമായ മൈസൂര്‍ പെയിന്റ്സ്‌ ആന്റ്‌ വാര്‍ണിഷ്‌ ലിമിറ്റഡ്‌ എന്ന പൊതുമേഖല സ്ഥാപനമാണ്‌ ഇതിന്റെ ഉപജ്ഞാതാക്കള്‍. 1962 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ്‌ കമ്മിഷനായി മഷി വിതരണം ചെയ്യുന്നത്‌ ഈ കമ്പനിയാണ്‌.

തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍, നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, നാഷണല്‍ റിസര്‍ച്ച്‌ ഡവലപ്മെന്റ്‌ സെന്റര്‍ ന്യൂഡല്‍ഹി എന്നിവയുടെ സഹകരണത്തോടെയാണ്‌ മഷിയുടെ ഉല്‍പ്പാദനം.

1976 മുതല്‍ തുര്‍ക്കി, ദക്ഷിണാഫ്രിക്ക, നൈജീരിയ, നേപ്പാള്‍, ഘാന തുടങ്ങി 28 വിദേശരാജ്യങ്ങളാണ്‌ കമ്പനിയില്‍ നിന്ന്‌ വോട്ടിങ്‌ മഷി വാങ്ങുന്നത്‌. 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്ത്‌ 10 എംഎല്‍ അളവിലുള്ള രണ്ടുകോടി കുപ്പികളാണ്‌ കമ്പനി വിതരണം ചെയ്തത്‌.

ഇടത്തേ ചൂണ്ടുവിരലിന്റെ മുകളില്‍ നിന്നു താഴെ വരെയായി മഷി ഇടുന്ന സമ്പ്രദായം 2006 മുതലാണ്‌ തുടങ്ങിയത്‌. നേരത്തെ ഇത്‌ നഖത്തിന്റെയും തൊലിയുടെയും സംഗമസ്ഥാനത്തായിരുന്നു ഇട്ടിരുന്നത്‌.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ തകര്‍ത്തതില്‍ ഭീകരവാദത്തിന്റെ സര്‍വകലാശാല എന്നറിയപ്പെടുന്ന 82 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് മാര്‍കസ് തൈബയും

India vs Pakistan: ഇവിടം കൊണ്ട് തീരില്ല; അവധിയിലുള്ള അര്‍ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, തുറന്ന പോര്?

Mockdrills: 4 മണിക്ക് സൈറൻ മുഴങ്ങും, പരിഭ്രാന്തരാകരുത്, വീടുകളിൽ തുടരുന്നവർ എന്ത് ചെയ്യണം, മോക്ഡ്രില്ലിനെ പറ്റി കൂടുതലറിയാം

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Show comments