Webdunia - Bharat's app for daily news and videos

Install App

എന്നേക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനേക്കുറിച്ചാണ്: ഭാവന

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (20:16 IST)
അപവാദങ്ങള്‍ കേട്ട് താന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാകില്ലെന്ന് നടി ഭാവന. ഈ കഥ പറഞ്ഞുപരത്തുന്നവര്‍, സ്വന്തം വീട്ടിലെ മക്കളെയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമോയെന്നും ഭാവന ചോദിക്കുന്നു.
 
വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഭാവന ഇങ്ങനെ ചോദിക്കുന്നത്. താന്‍ സിനിമയില്‍ വന്ന പതിനഞ്ചാം വയസുമുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയും കണക്കുമില്ലെന്നും സിനിമാനടിയായതുകൊണ്ട് ആര്‍ക്കും എന്തും പറയാമെന്ന ഭാവമാണെന്നും ആരും ചോദിക്കാനും പറയാനുമില്ലെന്നും ഭാവന പറയുന്നു. സിനിമാക്കാരും മനുഷ്യരാണെന്ന പരിഗണന പലരും മറന്നുപോകുന്നതായും ഭാവന വ്യക്തമാക്കുന്നു.
 
“എന്നേക്കുറിച്ച് കേട്ട കഥകളില്‍ കൂടുതലും അബോര്‍ഷനേക്കുറിച്ചാണ്. ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശൂരില്‍ പോയി ചെയ്തു. ഒരുവര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍ കഥകളെങ്കിലും പ്രചരിച്ചിരുന്നു അക്കാലത്ത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ കൂടുതല്‍ സിനിമ കിട്ടുന്നത്. ഞാനിപ്പോള്‍ ആ സംവിധായകന്‍റെ കൂടെയാണ്. അങ്ങനെയുള്ള കഥകള്‍ വേറെ. എനിക്കന്ന് പതിനാറ്‌ വയസാണെന്ന് ഓര്‍ക്കണം. ഈ കഥ പറഞ്ഞുപരത്തുന്നവര്‍, സ്വന്തം വീട്ടിലെ മക്കളെയെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെ പറയാന്‍ തോന്നുമോ? അന്ന് ഇതൊക്കെ കേട്ടപ്പോള്‍ തലയില്‍ കൈവച്ച് നിലവിളിച്ചിട്ടുണ്ട്. ഞാന്‍ കരഞ്ഞതുപോലെ ഒരാളും കരഞ്ഞിട്ടുണ്ടാകില്ല അപവാദങ്ങള്‍ കേട്ടിട്ട്” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഭാവന പറയുന്നു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments