'സാർ എന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ?' - ഐ വി ശശിയോട് പരാതി പറഞ്ഞ മമ്മൂട്ടി

തൃഷ്ണയുടെ സെറ്റിൽ വെച്ച് മമ്മൂട്ടി ഐ വി ശശിയോട് പറഞ്ഞത്

Webdunia
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (09:58 IST)
മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ വി ശശി ഓർമയായി. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കറായ അദ്ദേഹം 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സൂപ്പർതാരങ്ങളെയെല്ലാം അണിനിരത്തി അദ്ദേഹം നിരവധി ചിത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
 
എം ടി വാസുദേവന്‍ നായർ തിരക്കഥയെഴുതിയ തൃഷ്ണയാണ് മമ്മൂട്ടിയും ഐ വി ശശിയും ആദ്യമായി ഒന്നിച്ച ചിത്രം. രതീഷിനെയായിരുന്നു ഐ വി ശശി ആദ്യം സമീപിച്ചത്. എന്നാൽ, തന്റെ സിനിമകളുടെ തിരക്കുകൾ മൂലം രതീഷിനു വരാൻ കഴിഞ്ഞില്ല. പകരം ഒരാളെ അയാക്കാമെന്നും അയാള്‍ ചിലപ്പോള്‍ എന്നെക്കാള്‍ നല്ല നടനായി മാറുമെന്നും രതീഷ് അന്ന് പറഞ്ഞിരുന്നു. 
 
അങ്ങനെ രതീഷിന്റെ നിർദേശപ്രകാരം ഐ വി ശശിക്കു മുന്നിൽ എത്തിയ നടനാണ് ഇന്നത്തെ മെഗാസ്റ്റാർ മമ്മൂട്ടി. തൃഷ്ണയുടെ ചിത്രീകരണം കഴിഞ്ഞപ്പോൾ മമ്മൂട്ടി ഐ വി ശശിയോട് 'സാര്‍ തന്നെ കഴുതക്കുട്ടി എന്ന് വിളിച്ചില്ലല്ലോ'യെന്ന് പരിഭവത്തോടെ പറഞ്ഞു. 
 
മമ്മൂട്ടിയുടെ വിഷമം മനസ്സിലാക്കിയ സംവിധായകന്‍ അദ്ദേഹത്തെ ചേര്‍ത്ത് പിടിച്ച് അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. അന്ന് അതിനൊരു കാരണമുണ്ടായിരുന്നു. ഐവി ശശി ദേഷ്യപ്പെട്ട് കഴുതക്കുട്ടി എന്ന് വിളിച്ചാലെ താരങ്ങള്‍ക്ക് ഭാഗ്യം തെളിയൂ എന്നൊരു കഥ അക്കാലത്ത് പ്രചരിക്കുന്നുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ്- ഐ.സി.എം.ആര്‍ സംയുക്ത പഠനം ആരംഭിച്ചു

വിവാഹങ്ങളിലും കുടുംബ ചടങ്ങുകളിലും വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തി

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

അടുത്ത ലേഖനം
Show comments