Webdunia - Bharat's app for daily news and videos

Install App

എന്റെ ശരീരം എന്റെ അവകാശമാണ്, ഹനു‌മാൻ പറയുന്നു ' ഐ ആം ഗേ'; പ്രദർശനാനുമതി തടയാൻ ഇതിൽ കൂടുതൽ എന്ത് വേണം

'കാ ബോഡിസ്കേപ്സി'നെതിരെ നിലപാടിലുറച്ച് കേന്ദ്രം

Webdunia
തിങ്കള്‍, 21 നവം‌ബര്‍ 2016 (13:51 IST)
സ്ത്രീകളെ അധിക്ഷേപിക്കുകയും ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കാ ബോഡിസ്‌കേപ്‌സ് എന്ന ചിത്രത്തിന് ഐ എഫ് എഫ് കെയിൽ വിലക്ക്?. നേരത്തേ ഇതേ കാരണം പറഞ്ഞ് സെൻസർ ബോർഡ് പ്രദര്‍ശനാനുമതി നിഷേധിച്ചെങ്കിലും ഹൈക്കോടതി വിധിയിലൂടെ അനുമതി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. 
 
ഹൈക്കോടതി വിധി സിനിമ ഫെസ്റ്റിവലിനെ ബാധിക്കില്ലെന്ന് പറഞ്ഞാണ് നടപടി. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്‌സ്. കേരളത്തിലെ നവസമരങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് സെൻസർ ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. 
 
സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശമുണ്ടെന്നും സ്ത്രീ സ്വയംഭോഗം ചിത്രീകരിച്ചതും സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളും ഗേ പരാമര്‍ശവും ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ കാരണമായെന്നാണ് വിശദീകരണം. ചിത്രത്തിന്റെ ഉളളടക്കം അശ്ലീലം നിറഞ്ഞതാണെന്നും റീജനല്‍ സെന്‍സര്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദു ദൈവമായ ഹനുമാൻ 'ഐ ആം ഗേ' എന്നു പേരു‌ള്ള പുസ്തകകെട്ടുകളുമായി പറക്കുന്ന രംഗം ടീസറിൽ ഉണ്ട്. ഇതും കേന്ദ്രത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

അടുത്ത ലേഖനം