Webdunia - Bharat's app for daily news and videos

Install App

ജയിലറില്‍ രജനിയുടെ വില്ലന്‍ മമ്മൂട്ടി തന്നെയായിരുന്നു; പിന്നീട് ഒഴിവാക്കിയത് ഇക്കാരണത്താല്‍, വെളിപ്പെടുത്തല്‍

വിനായകന്‍ ചെയ്ത വില്ലന്‍ വേഷം തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് രജനി നേരത്തെ വെളിപ്പെടുത്തിയിരുന്നു

Webdunia
ചൊവ്വ, 15 ഓഗസ്റ്റ് 2023 (09:49 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പൂര്‍ത്തിയാകുമ്പോള്‍ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 300 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, വിനായകന്‍ എന്നിവര്‍ ജയിലറില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം തെന്നിന്ത്യയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. 
 
വിനായകന്‍ ചെയ്ത വില്ലന്‍ വേഷം തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് രജനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത് ആരാണെന്ന് രജനി വെളിപ്പെടുത്തിയിരുന്നില്ല. മമ്മൂട്ടിയോ കമല്‍ഹാസനോ ആണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ജയിലറുമായി ബന്ധപ്പെട്ട ആരും കൃത്യമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ ഇതാ അത് മമ്മൂട്ടി തന്നെയായിരുന്നു എന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ജയിലറില്‍ അഭിനയിച്ച വസന്ത് രവിയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. 
 
വര്‍മന്‍ എന്ന വില്ലനായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നുവെന്ന് രജനികാന്ത് തന്നോട് പറഞ്ഞെന്ന് വസന്ത് പറയുന്നു. എന്നാല്‍ മലയാളത്തിലെ ഇത്രയും വലിയൊരു താരത്തെ കൊണ്ടുവന്ന് ഇങ്ങനെയൊരു കഥാപാത്രം നല്‍കാന്‍ തനിക്ക് വിഷമമുണ്ടെന്ന് രജനികാന്ത് പറഞ്ഞതായും വസന്ത് വെളിപ്പെടുത്തി. 
 
' പ്രതിനായകനായി മമ്മൂട്ടി സാറിനെയാണ് ആദ്യം തീരുമാനിച്ചത്. ലൊക്കേഷനില്‍ വെച്ച് രജനി സാര്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. നെല്‍സണ്‍ ഓക്കെ പറഞ്ഞതോടെ രജനി സാര്‍ മമ്മൂട്ടി സാറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. പക്ഷേ കുറേ കഴിഞ്ഞ് രജനി സാര്‍ ആലോചിച്ചു. മലയാളത്തിലെ വലിയൊരു നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വില്ലന്‍ വേഷം നല്‍കുന്നതില്‍ വിഷമം തോന്നിയെന്ന് രജനി സാര്‍ പറഞ്ഞു. ഇങ്ങനെയൊരു റോള്‍ മമ്മൂട്ടി സാറിന് ചേരില്ലെന്ന് തോന്നിയ രജനി സാര്‍, ഈ പ്രൊജക്ട് വേണ്ട മറ്റൊരു പ്രൊജക്ട് ഒന്നിച്ച് ചെയ്യാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അക്കാര്യം ശരിയാണെന്ന് എനിക്ക് തോന്നി. രണ്ടാളും കൂടി മറ്റൊരു സിനിമ ചെയ്യണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,' വസന്ത് രവി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments