Webdunia - Bharat's app for daily news and videos

Install App

പുതിയ സംഘടനാ രൂപീകരണത്തിന് പിന്നിൽ ദിലീപ്: ലിബർട്ടി ബഷീർ

സംഘടനയെ തകർക്കാൻ ശ്രമിക്കുന്നത് ദിലീപെന്ന് ലിബർട്ടി ബഷീർ

Webdunia
വ്യാഴം, 12 ജനുവരി 2017 (15:03 IST)
സിനിമ മേഖലയിലെ സമരത്തെ തുടർന്ന് അരങ്ങേറുന്ന പ്രതിഷേധങ്ങൾ അവസാനിക്കാത്ത സാഹചര്യത്തിൽ നടൻ ദിലീപിനെതിരെ ആരോപണങ്ങളുമായി ലിബർട്ടി ബഷീർ രംഗത്ത്. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന്‍ ദിലീപ് ആണ്. തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ദിലീപ് കേരളത്തിലെ പല തിയറ്റർ ഉടമകളെയും വിളിച്ചു പുതിയ സംഘടനയെ കുറിച്ചു സംസാരിച്ചതിന്റെ തെളിവുണ്ടെന്നും ലിബര്‍ട്ടി ബഷീർ കൂട്ടിച്ചേർത്തു. 
 
മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കം. ജനുവരി 19 മുതൽ സിനിമകൾ റിലീസ് ചെയ്യും. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തിയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.
 
മലയാള ചിത്രം പ്രദർശിപ്പിക്കാതെ അന്യഭാഷാ ചിത്രം പ്രദർശിപ്പിക്കുന്നതിനെ കുറിച്ച് സിദ്ദിഖ്, ഇന്നസെന്റ്, അടൂർ ഗോപാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവർ മറുപടി പറയണം. കോർപ്പറേറ്റുകളുടെ പിടിയിലാണ് ഇന്ന് മലയാള സിനിമ. ഇപ്പോഴത്തെ പ്രതിസന്ധിക്കു പുറകിൽ സൂപ്പർ സ്റ്റാറുകൾക്ക് പങ്കുണ്ടെന്നാണ് ലിബർട്ടി ബഷീർ ആരോപിക്കുന്നത്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരിലെ ഈ സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തരാകേണ്ട..!

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

കോഴിക്കോട് വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ചെന്ന് പരാതി

സൈന്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഇസ്രായേലിനായിട്ടില്ല, യുദ്ധത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള

സ്ത്രീകൾക്കൊപ്പം നിൽക്കാൻ സുപ്രീം കോടതിയ്ക്ക് ബാധ്യതയുണ്ടെന്ന് മന്ത്രി ബിന്ദു, പ്രതികരണവുമായി കെകെ ശൈലജയും

അടുത്ത ലേഖനം
Show comments