Webdunia - Bharat's app for daily news and videos

Install App

ആ സുരേഷ്ഗോപിച്ചിത്രം ചെയ്യാന്‍ ഷാജികൈലാസിന് മമ്മൂട്ടിയുടെ ഒരു സിനിമ 35 തവണ കാണേണ്ടിവന്നു!

Webdunia
വ്യാഴം, 8 ഓഗസ്റ്റ് 2019 (14:53 IST)
ചില സിനിമകള്‍ തരുന്ന ഊര്‍ജ്ജം വളരെ വലുതായിരിക്കും. നമ്മളെ എപ്പോഴും പ്രചോദിപ്പിക്കുന്ന ചില സിനിമകള്‍ ഉണ്ടാവും. ആവേശം തരുന്ന സിനിമകള്‍ ഉണ്ടാവും. എപ്പോള്‍ കണ്ടാലും ത്രില്ലടിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവും.
 
ഷാജി കൈലാസ് ആദ്യമായി ഒരു പൊലീസ് സ്റ്റോറി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിന് ഒരു റഫറന്‍സ് ഉണ്ടായിരുന്നു. ഐ വി ശശി - ടി ദാമോദരന്‍ - മമ്മൂട്ടി ടീമിന്‍റെ ആവനാഴി. ‘കമ്മീഷണര്‍’ എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് 35 തവണയാണ് ഷാജി കൈലാസും രണ്‍ജി പണിക്കരും ആവനാഴി കണ്ടത്.
 
ഓരോ തവണ കണ്ടപ്പോഴും ആവേശവും പ്രചോദനവും കൂടിവന്നു. പൊലീസ് നായകന്‍ എങ്ങനെയായിരിക്കണം, കഥയിലെ സംഘര്‍ഷങ്ങള്‍ എങ്ങനെയായിരിക്കണമെന്നൊക്കെ തീരുമാനിക്കാന്‍ ഷാജിക്കും രണ്‍ജിക്കും വഴികാട്ടിയായി മുന്നില്‍ നിന്നത് ആവനാഴി എന്ന സിനിമയായിരുന്നു.
 
‘കമ്മീഷണര്‍’ വലിയ ഹിറ്റായി. സുരേഷ്ഗോപി പിന്നീട് എത്രയോ പൊലീസ് കഥാപാത്രങ്ങളില്‍ ജ്വലിച്ചു. പക്ഷേ കമ്മീഷണറിലെ ഭരത് ചന്ദ്രന്‍ എന്നും വേറിട്ടുനില്‍ക്കും. അതിന് കാരണം, അതിന്‍റെ റഫറന്‍സ് ആവനാഴി എന്ന ഉശിരന്‍ മമ്മൂട്ടിച്ചിത്രമാണ് എന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments