Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്കയുടെ വോയിസ് മോഡുലേഷനും ശരീരഭാഷയുമെല്ലാം അതിഗംഭീരം‘- സുഡാനിയുടെ സംവിധായകൻ പറയുന്നു

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (10:29 IST)
പേരൻപ് എന്ന ചിത്രത്തെ കുറിച്ച് വർണിച്ചിട്ടും വർണിച്ചിട്ടും തികയാതെ വരികയാണ്. അത്രമേൽ തീഷ്ണമായ കഥയുള്ള ചിത്രം. അതാണ് പേരൻപ്. സംവിധായകൻ റാമിന്റെ കരിയർ ബെസ്റ്റ് സിനിമ എന്ന് തന്നെ പറയാം. അഭിനയത്തോടുള്ള തന്റെ ആസക്തി എന്താണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. 
 
സംവിധായകന്റെ ചിത്രമാണ് പേരന്‍പ് എന്ന് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സംവിധായകൻ സക്കറിയ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറയുന്നു. അഭിനയിച്ചു കൊതി തീര്‍ന്നിട്ടില്ലാത്ത നടനാണ് മമ്മൂട്ടിയെന്ന് ഈ ചിത്രത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്. 
 
ഈ അടുത്ത ദശാബ്ദങ്ങളില്‍ ഒന്നും മലയാള സിനിമയില്‍ നമ്മള്‍ മമ്മൂട്ടിയെ ഇത്ര മികവാര്‍ന്ന രീതിയില്‍ കണ്ടിട്ടില്ലെന്ന് സക്കറിയ പറയുന്നു. പേരന്‍പില്‍ മമ്മൂട്ടിയുടെ വോയിസ് മോഡുലേഷനും ശരീരഭാഷയുമെല്ലാം അതിഗംഭീരം ആയിരുന്നുവെന്നും സക്കറിയ പറഞ്ഞു.  
 
‘ആ അച്ഛനും മകളും നമ്മളെ കൈ പിടിച്ചു കൂടെ കൂട്ടും. വല്ലാത്ത ഒരനുഭവമാണ്. സിനിമ തീര്‍ന്നപ്പോള്‍ മിക്കവരും എഴുന്നേറ്റുനിന്നു കയ്യടിച്ചു. ചിലര്‍ എന്തു പറയണം എന്നറിയാതെ സീറ്റില്‍ തന്നെയിരുന്നു. ചിലര്‍ കരയുകയായിരുന്നു.  പല രാജ്യങ്ങളില്‍ നിന്നുള്ള പ്രേക്ഷകര്‍ക്കു മുന്‍പില്‍ ആ നടന്‍ അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ അതിലും വലിയ സന്തോഷം. അടുത്ത ദശാബ്ദങ്ങളിലൊന്നും നമ്മള്‍ മലയാള സിനിമയില്‍ ഇങ്ങനെയൊരു മമ്മൂട്ടിയെ കണ്ടിട്ടില്ല.’– സക്കറിയ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments