Webdunia - Bharat's app for daily news and videos

Install App

ഹീറോയെ മാർക്കറ്റ് ചെയ്താണ് സിനിമയിറങ്ങുന്നത്, അതിനെന്താ? - മിയ ചോദിക്കുന്നു

സിനിമയിലെ എല്ലാ മേഖലയിലും പുരുഷന്മാർ ആണ് കൂടുതൽ, അപ്പോൾ സ്വാഭാവികമായും ഒരു പുരുഷമേധാവിത്വമുണ്ടാകും: മിയ

Webdunia
ശനി, 28 ജൂലൈ 2018 (09:13 IST)
സ്ത്രീസുരക്ഷയെന്നത് സിനിമയിലെ മാത്രം കാര്യമല്ല സ്ത്രീകൾക്ക് പൊതുവെയുണ്ടാകുന്ന പ്രശ്നം എന്ന രീതിയിൽ ഇതിനെ നോക്കിക്കാണാനാണ് താൽപര്യപ്പെടുന്നതെന്ന് നടി മിയ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് മിയ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
 
വീട്ടിലാണെങ്കിലും റോഡിലാണെങ്കിലും സ്ത്രീ സുരക്ഷിതയല്ല. മലയാള സിനിമയിലെ സ്ത്രീകളുടെ കാര്യമെന്ന് എടുക്കണ്ട, സമൂഹത്തിലെ സ്ത്രീയായി എടുത്താൽ മതി. അതല്ലേ വേണ്ടത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ആരായാലും. - മിയ പറയുന്നു.
  
സിനിമയിൽ ഏറ്റവും കൂടുതലുള്ളത് പുരുഷന്മാരാണെന്ന് മിയ പറയുന്നു. സിനിമയിലെ എല്ലാ മേഖലയിലും പുരുഷന്മാർ ആണ് കൂടുതലുള്ളത്. അപ്പോൾ സ്വാഭാവികമായും ഒരു പുരുഷമേധാവിത്വമുണ്ടാകും. പക്ഷേ, ഒരു സ്ത്രീയായതിനാൽ സിനിമയിൽ എന്നെ ഇടിച്ചു താഴ്ത്തിയിരിക്കുകയാണ് എന്ന തോന്നൽ ഇതുവരെ എനിക്കുണ്ടായിട്ടില്ല. സിനിമ എന്ന കല മാർക്കറ്റ് ചെയ്യപ്പെടുന്നത് പുരുഷന്മാരുടെ പേരിലാണ്. ഹീറോയുടെ പേരിലാണ് പല സിനിമകളും ഇറങ്ങുന്നതു തന്നെയെന്നും മിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം; കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments