Webdunia - Bharat's app for daily news and videos

Install App

രാജാവിന്റെ മകൻ വരുന്നു; ജീത്തു ജോസഫിന്റെ സിനിമയിൽ പ്രണവ് മോഹൻലാൽ നായകൻ

ക്യാമറയ്ക്ക് പിന്നിൽ നിന്നും മുന്നിലേക്ക്; പ്രണവ് മോഹൻലാൽ സിനിമയിൽ നായകനാകുന്നു

Webdunia
വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (14:17 IST)
ദുൽഖർ സൽമാൻ നായകനായപ്പോൾ മലയാളികൾ അന്വേഷിച്ചത് മറ്റൊരു താരപുത്രനെയായിരുന്നു. രാജാവിന്റെ മകനെ. പ്രണവ് മോഹൻലാൽ. താരങ്ങളുടെ മക്കൾ ഓരോരുത്തരായി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുമ്പോൾ ഏവരും ഒരുപോലെ കാത്തിരുന്നത് പ്രണവിനെയായിരുന്നു. ഇന്ന് വരും വാളെ വരും എന്ന് കരുതി ആരാധകർ കാത്തിരുന്നു. 
 
ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ട് പ്രണവ് മോഹൻലാൽ നായകനായി വെള്ളിത്തിരയിലേക്ക് വരുന്നു. മോഹൻലാൽ ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി വരുന്നത്. ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ത്രില്ലർ മൂവിയാണ് ഇതെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.
 
ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനായിരുന്നു ഇത്രയും നാൾ പ്രണവ് തീരുമാനിച്ചിരുന്നത്.ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിൽ പ്രണവ് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments