Webdunia - Bharat's app for daily news and videos

Install App

പത്മ പുരസ്കാരങ്ങൾ; കേരളം നിർദേശിച്ചത് എം ടിയും മമ്മൂട്ടിയും ശോഭനയും ഉൾപ്പെടുന്ന 56 പേരുടെ പട്ടിക, പൂർണമായും തള്ളി കേന്ദ്രം

ചിപ്പി പീലിപ്പോസ്
ബുധന്‍, 12 ഫെബ്രുവരി 2020 (12:53 IST)
ഈ വർഷം പത്മപുരസ്കാരങ്ങൾക്കായി കേരള സർക്കാർ നിർദേശിച്ചത് 56 പേരുൾപ്പെടുന്ന പട്ടികയാണ്. എന്നാൽ, ഇതിൽ ഒരാളെ പോലും പരിഗണിക്കാതെ പട്ടിക പൂർണമായും തള്ളുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. പത്മവിഭൂഷണ് വേണ്ടി എംടി വാസുദേവന്‍ നായരെയും, പത്മഭൂഷണ് വേണ്ടി 8 പേരെയും, പത്മശ്രീക്കായി 47 പേരെയുമാണ് കേരളം ശുപാര്‍ശ ചെയ്തിരുന്നത്.
 
പത്മഭൂഷണ് വേണ്ടി ശുപാര്‍ശ ചെയ്തവര്‍:
 
മമ്മൂട്ടി(സിനിമ), സുഗതകുമാരി(സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), കലാമണ്ഡലം ഗോപി(കഥകളി), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല).
 
പത്മശ്രീക്കായി ശുപാര്‍ശ ചെയ്തവര്‍:
 
കാനായി കുഞ്ഞിരാമന്‍ (ശില്‍പി),എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സാംസ്‌കാരികം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) കെ.പി.എ.സി. ലളിത (സിനിമ),  ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന് ‍(സംഗീതം),  തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.
 
ഇത്തവണ ആത്മീയാചാര്യന്‍ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും സമ്മാനിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments