Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്ക് തിരക്കോട് തിരക്ക്, മമ്മൂട്ടിക്ക് പകരം തിലകനെ നായകനാക്കി സംവിധായകന്‍റെ മറുപടി !

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (16:47 IST)
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ മമ്മൂട്ടി മിന്നിത്തിളങ്ങാറുണ്ട് എന്നും. അല്‍പ്പമെങ്കിലും ഫയറുള്ള കഥാപാത്രമാണെങ്കില്‍ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ അവ ഉജ്ജ്വലമാകുന്നു. അതിന് ഉദാഹരണമായി എത്രയെത്ര സിനിമകള്‍! അതുകൊണ്ടുതന്നെ പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ സംവിധായകര്‍ ആദ്യം തേടാറുള്ളതും മമ്മൂട്ടിയെത്തന്നെയാണ്. 
 
എസ് എല്‍ പുരം സദാനന്ദന്‍റെ ‘കാട്ടുകുതിര’ എന്ന നാടകം പി ജി വിശ്വംഭരന്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായകകഥാപാത്രമായ കൊച്ചുവാവയായി അദ്ദേഹം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. 1981ല്‍ സ്ഫോടനം എന്ന മെഗാഹിറ്റ് സിനിമ തൊട്ട് തുടങ്ങിയതാണ് മമ്മൂട്ടിയും പി ജി വിശ്വംഭരനുമായുള്ള ബന്ധം. 89 വരെ ഈ ടീം ചെയ്തത് 23 ചിത്രങ്ങള്‍. ആ ഒരു കോണ്‍ഫിഡന്‍സിലാണ് പി ജി വിശ്വംഭരന്‍ മമ്മൂട്ടിയെ സമീപിച്ചത്.
 
എന്നാല്‍ അത്ര ആശാവഹമായിരുന്നില്ല മമ്മൂട്ടിയുടെ മറുപടി. ആ സമയത്ത് തിരക്കില്‍ നിന്ന് തിരക്കിലേക്ക് കുതിക്കുകയായിരുന്നു മമ്മൂട്ടി. കാട്ടുകുതിരയ്ക്ക് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയ പി ജി വിശ്വംഭരന്‍ പിന്നീട് മഹാനടനായ തിലകനെയാണ് കൊച്ചുവാവയുടെ കഥാപാത്രത്തിനായി സമീപിച്ചത്. കാട്ടുകുതിരയെക്കുറിച്ചും കൊച്ചുവാവയെക്കുറിച്ചും വ്യക്തമായി മനസിലാക്കിയ തിലകന്‍ ഉടന്‍ തന്നെ ‘യെസ്’ പറഞ്ഞു.
 
കാട്ടുകുതിര നാടകത്തില്‍ കൊച്ചുവാവയായി രാജന്‍ പി ദേവ് കസറിയെങ്കില്‍ സിനിമയില്‍ കൊച്ചുവാവയായി തിലകന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. രാജന്‍ പി ദേവാണോ തിലകനാണോ കൊച്ചുവാവയായി കൂടുതല്‍ മികച്ചത് എന്ന ഡിബേറ്റ് ഇപ്പോഴും നടക്കുന്നു.
 
കാട്ടുകുതിര മികച്ച വിജയമായിരുന്നു. തിലകന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി കൊച്ചുവാവ വിലയിരുത്തപ്പെടുന്നു. എന്നാല്‍ മമ്മൂട്ടിയായിരുന്നു കൊച്ചുവാവയെ അവതരിപ്പിച്ചിരുന്നതെങ്കിലോ? കാട്ടുകുതിരയ്ക്ക് ഇതിലും വലിയ വാണിജ്യവിജയം ലഭിക്കുമായിരുന്നു എന്നുറപ്പ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

MSC IRINA Vizhinjam Port: നാല് ഫുട്ബോൾ സ്റ്റേഡിയത്തേക്കാൾ വലിപ്പം , ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിനെ വിഴിഞ്ഞത്ത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിതാവ് മരിച്ച വിവരം ഷൈനിന്റെ അമ്മയെ അറിയിച്ചു; ചാക്കോയെ അവസാനമായി കണ്ടത് സ്‌ട്രെച്ചറില്‍ എത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

അടുത്ത ലേഖനം
Show comments