Webdunia - Bharat's app for daily news and videos

Install App

‘രവി പൂജാരി വീണ്ടും ആക്രമിച്ചേക്കാം, കോൾ വന്നത് സൗത്ത് കൊറിയയിൽ നിന്ന്’; സുരക്ഷ ആവശ്യപ്പെട്ട് ലീന

‘രവി പൂജാരി വീണ്ടും ആക്രമിച്ചേക്കാം, കോൾ വന്നത് സൗത്ത് കൊറിയയിൽ നിന്ന്’; സുരക്ഷ ആവശ്യപ്പെട്ട് ലീന

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (07:31 IST)
ബ്യൂട്ടിപാർലറിന് നേരെ വെടിവയ്പ്പുണ്ടായതിന് ശേഷവും അധോലോക നായകന്‍ രവി പൂജാരിയുടെ പേരിൽ വീണ്ടും ഭീഷണി സന്ദേശം വന്നെന്ന് നടി ലീന മരിയ പോൾ.  

പൈസ കൊടുത്തില്ലെങ്കിൽ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ലഭിച്ചത്. സൗത്ത് കൊറിയയിൽ നിന്നുള്ള നെറ്റ് കോൾ ആയാണ് ഭീഷണിയെത്തിയതെന്നും ലീന വ്യക്തമാക്കി.

രവി പൂജാരിയുടെ പേരിലാണ് ഫോണ്‍ സന്ദേശങ്ങള്‍ വന്നു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍  സ്വകാര്യസുരക്ഷാ ഗാർ‍‍ഡുകളുടെ സംരക്ഷണത്തിലാണ് താനുള്ളതെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, ഫോണ്‍ സന്ദേശങ്ങളും ഭീഷണികളും തുടരുന്നതിനാല്‍ ലീന സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജീവന് ഭീഷണി ഉള്ളതിനാൽ സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നും ലീന കൂട്ടിച്ചേര്‍ത്തു.

ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. രവി പൂജാരിയുടെ പേരിൽ 25 കോടി വരെ ആവശ്യപ്പെട്ട് നടിക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ നെറ്റ് കോളുകളുടെ ഉറവിടം ആണ് പൊലീസ് പരിശോധിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments