Webdunia - Bharat's app for daily news and videos

Install App

ബാലഭാസ്കർ അവസാനമായി പറഞ്ഞത് അക്കാര്യം...

നിഹാരിക കെ എസ്
ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:15 IST)
വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചത് കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു. അപകടത്തിൽ മുൻസീറ്റിൽ ഇരുന്ന ലക്ഷ്മിക്കും പരിക്കേറ്റിരുന്നു. മാസങ്ങൾ വേണ്ടി വന്നു ലക്ഷ്മിക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ. ഇതിനിടെ വാഹനാപകടവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തു. 6 വർഷങ്ങൾക്ക് ശേഷം ലക്ഷ്മി ആദ്യമായി ഒരു അഭിമുഖം നൽകി. വാഹനാപകടം സംഭവിച്ച ദിവസത്തെ മുഴുവൻ കാര്യങ്ങളും ലക്ഷ്മി കൃത്യമായി ഓർത്തെടുത്ത് പറയുന്നുണ്ട്.
 
ഏറെ പരിഹാസങ്ങളും അപവാദങ്ങളും ലക്ഷ്മി കേള്‍ക്കേണ്ടി വന്നു. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന തരത്തില്‍വരെ പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ലക്ഷ്മി. അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ലക്ഷ്മി പറയുന്നത്. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്നും ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
 
എന്നാല്‍ പിന്നീട് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞുവെന്നും അത് കേസില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാമെന്നും ലക്ഷ്മി പറഞ്ഞു. ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ മടങ്ങി. ഇടയ്ക്ക് അർജുനും ബാലുവും കടയിൽ നിന്നും ഡ്രിങ്ക്സ് വാങ്ങി കുടിച്ചു. തനിക്ക് വേണ്ടെന്ന് ലക്ഷ്മി പറഞ്ഞു. വീട്ടിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല. 'ഞാനൊന്ന് കിടക്കെട്ട' എന്ന് ബാലു പറയുന്നുണ്ടായിരുന്നു. അതായിരുന്നു ലക്ഷ്മി അവസാനമായി കേട്ട ബാലഭാസ്കറിന്റെ ശബ്ദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments