Webdunia - Bharat's app for daily news and videos

Install App

ബാലഭാസ്കർ അവസാനമായി പറഞ്ഞത് അക്കാര്യം...

നിഹാരിക കെ എസ്
ബുധന്‍, 11 ഡിസം‌ബര്‍ 2024 (13:15 IST)
വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ചത് കേരളത്തെ ഏറെ നടുക്കിയ സംഭവമായിരുന്നു. അപകടത്തിൽ മുൻസീറ്റിൽ ഇരുന്ന ലക്ഷ്മിക്കും പരിക്കേറ്റിരുന്നു. മാസങ്ങൾ വേണ്ടി വന്നു ലക്ഷ്മിക്ക് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ. ഇതിനിടെ വാഹനാപകടവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉടലെടുത്തു. 6 വർഷങ്ങൾക്ക് ശേഷം ലക്ഷ്മി ആദ്യമായി ഒരു അഭിമുഖം നൽകി. വാഹനാപകടം സംഭവിച്ച ദിവസത്തെ മുഴുവൻ കാര്യങ്ങളും ലക്ഷ്മി കൃത്യമായി ഓർത്തെടുത്ത് പറയുന്നുണ്ട്.
 
ഏറെ പരിഹാസങ്ങളും അപവാദങ്ങളും ലക്ഷ്മി കേള്‍ക്കേണ്ടി വന്നു. ബാലഭാസ്‌കറിന്റെ മരണം കൊലപാതകമാണ് എന്ന തരത്തില്‍വരെ പ്രചാരണങ്ങളുണ്ടായി. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് ലക്ഷ്മി. അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് ലക്ഷ്മി പറയുന്നത്. അന്ന് കാറോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്നും ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.
 
എന്നാല്‍ പിന്നീട് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നത് എന്ന് അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞുവെന്നും അത് കേസില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാമെന്നും ലക്ഷ്മി പറഞ്ഞു. ക്ഷേത്രദർശനം കഴിഞ്ഞ് ഇവർ മടങ്ങി. ഇടയ്ക്ക് അർജുനും ബാലുവും കടയിൽ നിന്നും ഡ്രിങ്ക്സ് വാങ്ങി കുടിച്ചു. തനിക്ക് വേണ്ടെന്ന് ലക്ഷ്മി പറഞ്ഞു. വീട്ടിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല. 'ഞാനൊന്ന് കിടക്കെട്ട' എന്ന് ബാലു പറയുന്നുണ്ടായിരുന്നു. അതായിരുന്നു ലക്ഷ്മി അവസാനമായി കേട്ട ബാലഭാസ്കറിന്റെ ശബ്ദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments