Webdunia - Bharat's app for daily news and videos

Install App

ലൊക്കേഷനിലെ ആ 25 ദിവസങ്ങൾ; പേരൻപ് സംവിധായകൻ പറയുന്നു

Webdunia
വെള്ളി, 25 ജനുവരി 2019 (09:04 IST)
ഹിന്ദി സംവിധായകരായ രാജ്കുമാർ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ കീഴിൽ പ്രവർത്തിച്ച് കൊണ്ട് സിനിമ ജീവിതം തുടങ്ങിയ വ്യക്തിയാണ് റാം. ഇന്ന് അഞ്ചോളം തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്‌ത ഈ സംവിധായകനെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
 
ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യാൻ പോകുന്ന പേരൻപിനായി പ്രേക്ഷകർ എല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. റാമിന്റെ സംവിധാന മികവും മമ്മൂട്ടിയുടേയും സാധനയുടേയും നടനവൈഭവവും കൊണ്ട് ചിത്രം വേറെ ലെവലാണെന്ന് ഇതിനകം തന്നെ വാർത്തകൾ വന്നിരുന്നു.
 
ലൊക്കേഷനിൽ 25 ദിവസങ്ങൾ ചിത്രത്തിനായി ചെലവഴിച്ചെന്നാണ് സംവിധായകൻ റാം പറയുന്നത്. ആ സെറ്റിൽ തന്നെയാണ് താനും കുറച്ചുപേരും താമസിച്ചതെന്നും അദ്ദേഹം പറയുന്നു. 'മനുഷ്യൻ ഇല്ലാത്തതും കുരുവി ചാകാത്ത ഒരു സ്ഥല'വുമാണ് ലൊക്കേഷനായി വേണ്ടതെന്ന് തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
 
ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയിൽ ഇതെല്ലാം വ്യക്തവുമാണ്. അഭിനയമികവ്കൊണ്ട് ആരാധകരെ അമ്പരപ്പിക്കാൻ മമ്മൂട്ടിയ്‌ക്കും സാധനയ്‌ക്കും കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. റാം മാജിക്കും മമ്മൂട്ടിയും സാധനയും ചേരുമ്പോൾ പ്രേക്ഷകർക്ക് അതൊരു വിരുന്ന് തന്നെ ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments