സാക്ഷാല്‍ രജനിയെ വിറപ്പിച്ച പ്രതി'വി'നായകന്‍; മമ്മൂട്ടിക്ക് വെച്ച റോളില്‍ കസറി

രജനിയുടെ കഥാപാത്രത്തിനു നേരിടേണ്ടത് ഇത്രയും പവര്‍ഫുള്‍ ആയ ഒരു വില്ലനെയാണല്ലോ എന്ന് ആദ്യ സീന്‍ മുതല്‍ പ്രേക്ഷകര്‍ക്ക് തോന്നിപ്പിക്കുന്ന രീതിയിലാണ് വിനായകന്‍ തന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കിയിരിക്കുന്നത്

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2023 (16:17 IST)
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ജയിലര്‍' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോയ്ക്ക് പിന്നാലെ ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിച്ചത്. ഇന്ത്യയില്‍ ഒട്ടാകെ ഹൗസ്ഫുള്‍ ഷോകളുടെ ബഹളമാണ്. തലൈവര്‍ രജനികാന്തിന്റെ തിരിച്ചുവരവെന്നാണ് ജയിലര്‍ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാലിന്റെ അതിഥി വേഷവും കയ്യടികള്‍ വാരിക്കൂട്ടി. മലയാളത്തില്‍ നിന്ന് മറ്റൊരു പ്രമുഖ താരം കൂടി ജയിലറിന്റെ ഭാഗമായിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച വിനായകന്‍. ജയിലറില്‍ രജനിയുടെ വില്ലനായാണ് വിനായകന്‍ എത്തുന്നത്. രജനികാന്തിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പ്രതിനായകനെന്നാണ് വിനായകന്റെ കഥാപാത്രത്തെ കുറിച്ച് ആരാധകരുടെ അഭിപ്രായം. 
 
'ബാഷയിലെ രഘുവരനെ പോലെ പടയപ്പയിലെ രമ്യ കൃഷ്ണനെ പോലെ ദളപതിയിലെ അമരീഷ് പുരിയെ പോലെ മറ്റൊരു പവര്‍ഫുള്‍ പ്രതിനായക കഥാപാത്രത്തെ വീണ്ടുമൊരു രജനി ചിത്രം സമ്മാനിച്ചിരിക്കുകയാണ്' ജയിലറിലെ വിനായകനെ കുറിച്ച് ഒരു ഇംഗ്ലീഷ് മാധ്യമത്തില്‍ വന്ന വരിയാണ്. വര്‍മന്‍ എന്നാണ് ചിത്രത്തില്‍ വിനായകന്റെ കഥാപാത്രത്തിന്റെ പേര്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ ഓരോ ഫ്രെയ്മിലും രജനികാന്തിന്റെ ശക്തനായ പ്രതിനായകന്‍ ആകാന്‍ വിനായകന് സാധിച്ചു. 
 
രജനിയുടെ കഥാപാത്രത്തിനു നേരിടേണ്ടത് ഇത്രയും പവര്‍ഫുള്‍ ആയ ഒരു വില്ലനെയാണല്ലോ എന്ന് ആദ്യ സീന്‍ മുതല്‍ പ്രേക്ഷകര്‍ക്ക് തോന്നിപ്പിക്കുന്ന രീതിയിലാണ് വിനായകന്‍ തന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കിയിരിക്കുന്നത്. ചില സമയത്തെല്ലാം സാക്ഷാല്‍ രജനിക്ക് മുകളില്‍ സ്‌കോര്‍ ചെയ്യാനും വിനായകന് സാധിച്ചെന്നാണ് പ്രേക്ഷര്‍ ഒന്നടങ്കം പറയുന്നത്. വിനായകന്റെ കരിയറില്‍ ഈ കഥാപാത്രം ഏറെ നിര്‍ണായകമാകുമെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. രജനിയുമായുള്ള കോംബിനേഷന്‍ സീനുകളിലെല്ലാം വിനായകന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. 
 
ചെറിയൊരു പിഴവ് വന്നാല്‍ അമിതാഭിനയമാകാന്‍ സാധ്യതയുണ്ടായിരുന്ന കഥാപാത്രത്തെയാണ് തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ടും വിനായകന്‍ മികച്ചതാക്കിയത്. രജനിയുടെ കരിയറിലെ മികച്ച വില്ലന്‍മാരുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യ അഞ്ചില്‍ ഉറപ്പായും വിനായകന്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 
 
മമ്മൂട്ടിക്കായി തയ്യാറാക്കിയ കഥാപാത്രമാണ് അവസാനം വിനായകനിലേക്ക് എത്തിയത്. ദക്ഷിണേന്ത്യയിലെ ഒരു സൂപ്പര്‍താരത്തെ ഈ ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി താനും സംവിധായകന്‍ നെല്‍സണും സമീപിച്ചിരുന്നെന്ന് രജനി ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ആ താരം വില്ലന്‍ വേഷം ചെയ്യാന്‍ സമ്മതിച്ചതാണെന്നും പിന്നീട് ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ അദ്ദേഹത്തെ മാറ്റി വിനായകനെ കൊണ്ടുവന്നതാണെന്നുമാണ് രജനി പറഞ്ഞത്. ജയിലറിനെ വില്ലന്‍ വേഷത്തിനായി നെല്‍സണും രജനിയും സമീപിച്ചത് മമ്മൂട്ടിയെയാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: വാട്‌സ്ആപ്പ് ചാറ്റ്, കോള്‍ റെക്കോര്‍ഡിങ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിജിറ്റല്‍ തെളിവുകളുമായി അതിജീവിത, മുഖ്യമന്ത്രിക്കു പരാതി

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments