Webdunia - Bharat's app for daily news and videos

Install App

ഇരയ്ക്കൊപ്പമെന്ന് പറയുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന വിനയൻ ഇരട്ടത്താപ്പിന്റെ പുതിയ മുഖം?

വിനയന്റെ പുതിയ പുഖം; വേട്ടക്കാരനും പിന്നെ ഇരയും, രണ്ടു വള്ളത്തിൽ കാലുവെയ്ക്കുക എന്ന് പറയുന്നത് ഇതിനെയോ?

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (17:15 IST)
സംവിധായകൻ വിനയനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക യൂണിയനെതിരെ കോമ്പറ്റീഷന്‍ കമ്മീഷനില്‍ വിനയന്‍ നല്‍കിയ പരാതിയില്‍ അന്തിമ വിധി വന്നിട്ടില്ലെന്നും വിചാരണ ഇപ്പോഴും നടക്കുകയാണെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിനയൻ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സംവിധായകൻ പറഞ്ഞു.
 
വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്‌ക്കൊപ്പമാണ് താനെന്ന് പറയുകയും ചെയ്യുന്ന വിനയന്‍ ഇരട്ടത്താപ്പിന്റെ പുതിയ രൂപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളി യൂണിയനുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിനയന്‍ എങ്ങനെയാണ് തൊഴിലാളി സ്‌നേഹി ആവുന്നതെന്നും അദ്ദേഹം ചോദിച്ചു. നീക്കത്തിനെതിരെ സിനിമാപ്രവർത്തകർ ഒരുമിച്ച് നിൽക്കുമെന്നും ബി ഉണ്ണികൃഷ്ണൻ ഒരു പരിപാടിയിൽ വ്യക്തമാക്കി.
 
തനിക്കെതിരെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനായ ഫെഫ്കയും, അഭിനേതാക്കളുടെ സംഘടനായ അമ്മയും വിലക്ക് ഏര്‍പ്പെടുത്തിയെന്നു കാണിച്ചു സംവിധായകന്‍ വിനയന്‍ രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പരാതി സമര്‍പ്പിച്ചിരുന്നു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments