Webdunia - Bharat's app for daily news and videos

Install App

ആരാണ് പറഞ്ഞത് രൺവീറിന്റെ പണം അതിൽ ഉണ്ടെന്ന്, ആ ചിത്രം നിർമ്മിച്ചത് ഞാനാണ്, ദീപീകയുടെ മറുപടി, വീഡിയോ !

Webdunia
ശനി, 4 ജനുവരി 2020 (15:24 IST)
ആസിഡ് ആക്രമണ ഇരകളുടെ കഥപറയുന്ന സിനിമ ഛപാക് പ്രമേയം കൊണ്ട് ഇന്ത്യൻ സിനിമ ലോകത്ത് സജീവ ചർച്ചയാണ്. ഇപ്പോഴിതാ തന്റെ പണം കൊണ്ടാണ് സിനിമ സിനിമ നിർമ്മിച്ചത് എന്നും രൺവീറിന്റെ പണം ഛപാക്കിനായി ഉപയോഗിച്ചിട്ടില്ല എന്നും തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഛപാക്കിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം.
 
ചിത്രം നിർമ്മിക്കുന്നതിനായി രൺവീർ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് അൽപ്പം കടുപ്പിച്ച് തന്നെയാണ് ദീപിക മറുപടി നൽകിയത്. 'ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്റെ പണമാണ് ഛപാക് നിർമ്മിക്കാൻ ചിലവിട്ടത്. രൺവീറിന്റെ പണം സിനിമക്കായി ഉപയോഗിച്ചു എന്ന് ആരാണ് പറഞ്ഞത്' എന്നും താരം മാധ്യമപ്രവർത്തകനോട് ചോദിച്ചു.
 
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഛപാക് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകേട്ട് കരഞ്ഞ ലക്ഷ്മിയെ ദീപിക ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ദീപിക കാരണം ആസിഡ് ആക്രമണത്തിന് ഇരയായവരോടുള്ള ലോകത്തിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട് എന്നും അതിന് നന്ദി പറയുന്നത് ദീപികയോടാണ് എന്നും ലക്ഷ്മി അഗർവാൾ ചടങ്ങിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments