Webdunia - Bharat's app for daily news and videos

Install App

ജോണി ആൻറണിക്കും മാർത്താണ്ഡനും മമ്മൂട്ടിയുടെ ഡേറ്റ് ?

Webdunia
വ്യാഴം, 4 മെയ് 2017 (11:06 IST)
മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആൻറണിയും മാർത്തണ്ഡനും. വളരെ വേഗത്തിൽ കൊമേഴ്സ്യൽ ഹിറ്റൊരുക്കാനുള്ള മിടുക്കാണ് ഈ സംവിധായകരെ മമ്മൂട്ടിക്ക് പ്രിയങ്കരരാക്കുന്നത്. മികച്ച കഥകൾ കണ്ടെത്തി പെട്ടെന്ന് പ്രൊജക്ടുകൾ സൃഷ്ടിക്കാനും അവയെ മികച്ച പാക്കേജാക്കി മാറ്റാനും ഇരുവർക്കും കഴിയുന്നു. അടുത്ത വർഷം ഈ രണ്ട് സംവിധായകർക്കും മമ്മൂട്ടി ഡേറ്റ് നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
 
തോപ്പിൽ ജോപ്പനാണ് ജോണി ആൻറണി ഒടുവിൽ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. പുലിമുരുകനൊപ്പം റിലീസാകുകയും മികച്ച വിജയം വെട്ടിപ്പിടിക്കുകയും ചെയ്ത തോപ്പിൽ ജോപ്പൻ മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ്. തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം, താപ്പാന തുടങ്ങിയ ഹിറ്റുകളും മമ്മൂട്ടിക്ക് സമ്മാനിച്ചത് ജോണി ആൻറണിയാണ്.
 
ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ് ആണ് മാർത്താണ്ഡൻ മമ്മൂട്ടിക്ക് നൽകിയ സൂപ്പർഹിറ്റ്. പിന്നീട് അഛാദിൻ എന്ന ശരാശരി വിജയം നേടിയ സിനിമയും മമ്മൂട്ടിക്കായി മാർത്താണ്ഡൻ സംവിധാനം ചെയ്തു. ഫഹദ് ഫാസിൽ പ്രൊജക്ട് കഴിഞ്ഞാലുടൻ മാർത്താണ്ഡൻ ഒരു മമ്മൂട്ടി സിനിമ പ്ലാൻ ചെയ്യുമെന്നാണ് അറിയുന്നത്.
 
പ്രിയദർശൻ, സിദ്ദിക്ക് തുടങ്ങിയവരുടെ സിനിമകളും അടുത്ത വർഷം മമ്മൂട്ടിയുടെ മെഗാഹിറ്റ് പ്രതീക്ഷകളാണ്. അണിയറയിൽ മൂന്ന് മമ്മൂട്ടിച്ചിത്രങ്ങൾ ഒരേസമയം ചിത്രീകരണത്തിൻറെ വിവിധ ഘട്ടങ്ങളിലാണ്.

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

അടുത്ത ലേഖനം
Show comments