Webdunia - Bharat's app for daily news and videos

Install App

പഴയ വാടാ പോടാ ബന്ധം ഇപ്പോഴുമുണ്ടാകുമോ എന്ന് ഭയന്ന കൂട്ടുകാരനെ അതിശയിപ്പിച്ച് മമ്മൂട്ടി‍!

പതിനാല് വര്‍ഷം കൊണ്ട് മമ്മൂട്ടി ഒരു പ്രസ്താനമായി വളര്‍ന്നിരുന്നു...

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (11:17 IST)
1980കളില്‍ റിലീസ് ചെയ്ത സിനിമകളില്‍ മിക്കതിലും മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ്, ടി ജി രവി എന്നിവര്‍ ഉണ്ടാകുമായിരുന്നു. സിനിമകള്‍ സൂപ്പര്‍ഹിറ്റുമാകുമായിരുന്നു. ക്യാമറക്ക് മുന്നില്‍ എത്തുമ്പോള്‍ മൂവരും നായകന്മര്‍ ആകുമ്പോള്‍ ടി ജി രവി മാത്രം വില്ലനാകും. അതായിരുന്നു അന്നത്തെ കാലം. വളരെ അടുപ്പമായിരുന്നു ടി ജി രവിക്ക് മമ്മൂട്ടിയുമായി ഉണ്ടായിരുന്നത്.
 
മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ സജീവമായപ്പോള്‍ ടി ജി രവിയെ ഇടക്കാലത്തേക്ക് കാണാനില്ലായിരുന്നു. സിനിമയില്‍ നിന്നും അദ്ദേഹം ഒരു അവധിയെടുത്തിരുന്നു. ഈ അവധി പിന്നീട് അവസാനിച്ചത് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അതും ഒരു മമ്മൂട്ടി ചിത്രത്തിലൂടെ. 
 
ടി ജി രവി ഇല്ലാതിരുന്ന 14 വര്‍ഷങ്ങള്‍ കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി വളര്‍ന്നിരുന്നു. മമ്മൂട്ടിയുടെ പ്രജാപതി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നതിന്റെ തലേന്ന് തനിക്ക് നല്ല ടെന്‍ഷന്‍ ആയിരുന്നുവെന്ന് ടി ജി രവി തന്നെ വ്യക്തമാക്കിയിരുന്നു.
 
പഴയ വാടാ പോടാ ബന്ധം ഇപ്പോഴും ഉണ്ടാകുമോ എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. മൈന്‍ഡ് ചെയ്തില്ലെങ്കില്‍ വിഷമമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, അദ്ദേഹത്തെ പോലും അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു മെഗാസ്റ്റാര്‍ രവിയെ സ്വീകരിച്ചത്. കണ്ടയുടന്‍ വന്ന് കെട്ടിപ്പിടിച്ചു, കുറെ നാളായി കണ്ടിട്ടെന്ന് പറഞ്ഞ് വിശേഷങ്ങള്‍ പങ്കുവെച്ചു. മമ്മൂട്ടി എന്ന നടന്‍ മാറിയെങ്കിലും ആ പഴയ സൌഹൃദത്തിന് ഒരു മാറ്റവും ഉണ്ടായില്ലെന്ന് ടി ജി രവി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

അടുത്ത ലേഖനം
Show comments