മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, അദ്ദേഹത്തിന്റെ ഡേറ്റിനായി ക്യൂ നിന്നത് എട്ട് മാസം!

മമ്മൂട്ടിയെ മാത്രം അവഹേളിച്ചു, അന്ന് അദ്ദേഹത്തിനായി സംസാരിച്ചത് ഷീല മാത്രമായിരുന്നു; കാലം ആ സംവിധായകന് മറുപടി കൊടുത്തു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (09:24 IST)
80കളുടെ ഹിറ്റ് മേക്കറായിരുന്നു പി ജി വിശ്വംഭരന്‍. സുകുമാരനെ നായകനാക്കി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സ്ഫോടനം’. അന്ന് മമ്മൂട്ടി സിനിമയില്‍ വളര്‍ന്നു വരുന്നതേ ഉള്ളൂ. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള എന്നീ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിച്ചത് സ്ഫോടനത്തില്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകന്‍ മമ്മൂട്ടിയെ അവഗണിച്ചിരുന്നു. 
 
ചിത്രത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടുന്ന ഒരു രംഗമുണ്ട്. അതിനു പുറകേ മമ്മൂട്ടിയും ചാടുന്നുണ്ട്. മധുവിനും സുകുമാരനും അപകടം പറ്റാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഇരുവരും ചാടിയ ശേഷമാണ് മമ്മൂട്ടി ചാടുന്നത്. എന്നാല്‍, മമ്മൂട്ടി ചാടുമ്പോള്‍ അപകടം വരാതിരിക്കാന്‍ ഒരു കരുതലെടുക്കാന്‍ സംവിധായകന്‍ നിര്‍ദേശിച്ചിരുന്നില്ലത്രേ.
 
ചിത്രത്തിലെ നായിക ഷീല ആയിരുന്നു. മമ്മൂട്ടിയോട് മാത്രം ഈ വേര്‍തിരിവ് കാണിച്ചപ്പോള്‍ ഷീല സംവിധായകനോട് ദേഷ്യപ്പെട്ട് ചോദിച്ചു ‘അയാളും മനുഷ്യനല്ലേ? പുതിയ നടനായത് കൊണ്ടാണോ നിങ്ങള്‍ ബെഡ് ഇട്ട് കൊടുക്കാത്തത്? എന്ന്. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടി കടുത്തതായിരുന്നു. ‘ഇവന്മാരൊക്കെ കണക്കാ ചേച്ചീ... പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയേ ഉള്ളൂ അവരുടെ സിനിമ ആയുസ്’. എന്നായിരുന്നു വിശ്വംഭരന്റെ മറുപടി.
 
എന്നാല്‍, പിന്നീട് നടന്നത് ചരിത്രം. പല മുന്‍‌നിര സംവിധായകരും മമ്മൂട്ടിയെന്ന താരത്തിന്റെ ഡേറ്റിനായി ക്യൂ നിന്നു. അക്കൂട്ടത്തില്‍ വിശ്വംഭരനുമുണ്ടായിരുന്നു. 1989ല്‍ തന്റെ കാര്‍ണിവല്‍ എന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടുന്നതിനായി ഏകദേശം 8 മാസത്തോളമായിരുന്നു സംവിധായകന്‍ കാത്തു നിന്നത്.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

അടുത്ത ലേഖനം
Show comments