Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ അവഹേളിച്ച സംവിധായകന്‍ പിന്നെ, അദ്ദേഹത്തിന്റെ ഡേറ്റിനായി ക്യൂ നിന്നത് എട്ട് മാസം!

മമ്മൂട്ടിയെ മാത്രം അവഹേളിച്ചു, അന്ന് അദ്ദേഹത്തിനായി സംസാരിച്ചത് ഷീല മാത്രമായിരുന്നു; കാലം ആ സംവിധായകന് മറുപടി കൊടുത്തു

Webdunia
വ്യാഴം, 10 ഓഗസ്റ്റ് 2017 (09:24 IST)
80കളുടെ ഹിറ്റ് മേക്കറായിരുന്നു പി ജി വിശ്വംഭരന്‍. സുകുമാരനെ നായകനാക്കി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘സ്ഫോടനം’. അന്ന് മമ്മൂട്ടി സിനിമയില്‍ വളര്‍ന്നു വരുന്നതേ ഉള്ളൂ. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, മേള എന്നീ ചിത്രത്തിനു ശേഷം മമ്മൂട്ടി അഭിനയിച്ചത് സ്ഫോടനത്തില്‍ ആയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് സംവിധായകന്‍ മമ്മൂട്ടിയെ അവഗണിച്ചിരുന്നു. 
 
ചിത്രത്തില്‍ മധുവും സുകുമാരനും ജയില്‍ ചാടുന്ന ഒരു രംഗമുണ്ട്. അതിനു പുറകേ മമ്മൂട്ടിയും ചാടുന്നുണ്ട്. മധുവിനും സുകുമാരനും അപകടം പറ്റാതിരിക്കാന്‍ വലിയ ഘനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഇരുവരും ചാടിയ ശേഷമാണ് മമ്മൂട്ടി ചാടുന്നത്. എന്നാല്‍, മമ്മൂട്ടി ചാടുമ്പോള്‍ അപകടം വരാതിരിക്കാന്‍ ഒരു കരുതലെടുക്കാന്‍ സംവിധായകന്‍ നിര്‍ദേശിച്ചിരുന്നില്ലത്രേ.
 
ചിത്രത്തിലെ നായിക ഷീല ആയിരുന്നു. മമ്മൂട്ടിയോട് മാത്രം ഈ വേര്‍തിരിവ് കാണിച്ചപ്പോള്‍ ഷീല സംവിധായകനോട് ദേഷ്യപ്പെട്ട് ചോദിച്ചു ‘അയാളും മനുഷ്യനല്ലേ? പുതിയ നടനായത് കൊണ്ടാണോ നിങ്ങള്‍ ബെഡ് ഇട്ട് കൊടുക്കാത്തത്? എന്ന്. എന്നാല്‍, അദ്ദേഹത്തിന്റെ മറുപടി കടുത്തതായിരുന്നു. ‘ഇവന്മാരൊക്കെ കണക്കാ ചേച്ചീ... പുതിയവര്‍ക്ക് ബെഡ് ഒന്നും വേണ്ട. അവരിന്നുവരും നാളെ പോകും. അത്രേയേ ഉള്ളൂ അവരുടെ സിനിമ ആയുസ്’. എന്നായിരുന്നു വിശ്വംഭരന്റെ മറുപടി.
 
എന്നാല്‍, പിന്നീട് നടന്നത് ചരിത്രം. പല മുന്‍‌നിര സംവിധായകരും മമ്മൂട്ടിയെന്ന താരത്തിന്റെ ഡേറ്റിനായി ക്യൂ നിന്നു. അക്കൂട്ടത്തില്‍ വിശ്വംഭരനുമുണ്ടായിരുന്നു. 1989ല്‍ തന്റെ കാര്‍ണിവല്‍ എന്ന ചിത്രത്തിനായി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടുന്നതിനായി ഏകദേശം 8 മാസത്തോളമായിരുന്നു സംവിധായകന്‍ കാത്തു നിന്നത്.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറ് മരണം

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

അടുത്ത ലേഖനം
Show comments