Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയോട് പറഞ്ഞ കഥ അടിപൊളിയായിരുന്നു, പടമിറങ്ങിയപ്പോഴോ?

Webdunia
ചൊവ്വ, 9 മെയ് 2017 (18:31 IST)
മമ്മൂട്ടിയുടെ കരിയറില്‍ കയറ്റിറക്കങ്ങള്‍ പതിവാണ്. വമ്പന്‍ ഹിറ്റുകളും വന്‍ തകര്‍ച്ചകളും ഇടകലര്‍ന്നതാണ് മഹാനടന്‍റെ ചലച്ചിത്ര ജീവിതം. ദി കിംഗ്, വല്യേട്ടന്‍ തുടങ്ങിയ ഷാജി കൈലാസ് - മമ്മൂട്ടിച്ചിത്രങ്ങള്‍ മെഗാഹിറ്റുകളായിരുന്നു. എന്നാല്‍ വല്യേട്ടന് ശേഷം ഒമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ് മമ്മൂട്ടിയും ഷാജി കൈലാസും ഒന്നിച്ചപ്പോള്‍ സംഭവിച്ചത് കനത്ത പരാജയം.
 
‘ദ്രോണ’ എന്ന സിനിമയെക്കുറിച്ചാണ് പറഞ്ഞുവന്നത്. എ കെ സാജന്‍ മമ്മൂട്ടിക്ക് വേണ്ടി ആദ്യമായി എഴുതിയ തിരക്കഥയായിരുന്നു ദ്രോണ. (‘ധ്രുവം’ എന്ന സിനിമയുടെ കഥ മാത്രമായിരുന്നു സാജന്‍റേത്, തിരക്കഥ എസ് എന്‍ സ്വാമിയായിരുന്നു).
 
ചട്ടമ്പിനാട് എന്ന സിനിമയുടെ പഴനിയിലെ ലൊക്കേഷനില്‍ വച്ചാണ് സാജന്‍ ‘ദ്രോണ’യുടെ കഥ മമ്മൂട്ടിയോട് പറഞ്ഞത്. കഥ വായിച്ചുകേട്ടപ്പോള്‍ ആലിംഗനത്തോടെയാണ് മമ്മൂട്ടി തന്‍റെ പുതിയ തിരക്കഥാകാരനെ സ്വീകരിച്ചത്!
 
എന്നാല്‍ സാജന്‍ അത് തിരക്കഥയാക്കിയപ്പോള്‍ കഥയിലുണ്ടായിരുന്നത്ര ത്രില്‍ ഉണ്ടായിരുന്നില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത മോശം ചിത്രങ്ങളുടെ പട്ടികയില്‍ ദ്രോണ ഉള്‍പ്പെട്ടു. പടം പരാജയപ്പെടുകയും ചെയ്തു.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

ജീവനൊടുക്കുന്നുവെന്ന് സ്റ്റാറ്റസും വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശവും,മഞ്ചേരിയിൽ വനിതാ ഡോക്ടർ മരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments