Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ വേണ്ടെന്ന് ഫാസിൽ തീർത്തു പറഞ്ഞു, അങ്ങനെ ആ ചിത്രം സൂപ്പർ ഹിറ്റായി!

മോഹൻലാലിനെ ഫാസിൽ തഴഞ്ഞു, എന്നിട്ടും ചിത്രം ചരിത്ര വിജയമായി!

Webdunia
വ്യാഴം, 5 ജനുവരി 2017 (13:34 IST)
എൺപതുകളുടെ അവസാനഘട്ടത്തിലാണ് റാംജി റാവു സ്പീക്കിംഗ് റിലീസ് ആയത്. ചിരിയുടെ അമിട്ട് പൊട്ടിച്ചായിരുന്നു ആ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞാടിയ‌ത്. സായി കുമാർ, മുകേഷ്, ഇന്നസെന്റ് അവരുടെ കഥപാത്രങ്ങളോട് 100 ശതമാനം നീതിപുലർത്തിയവരായിരുന്നു. ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നവരാണ് മത്തായിച്ചനും കൂട്ടരും.
 
ചിത്രത്തിന്റെ കഥയുമായി ഗുരുവായ ഫാസിലിനെ കാണാൻ സിദ്ധിഖും ലാലും ചെല്ലുമ്പോൾ മോഹൻലാലും ശ്രീനിവാസനും ആയിരുന്നു അവരുടെ മനസ്സിലെ നായകന്മാർ. കഥയെഴുതിയത് തന്നെ അവർക്ക് വേണ്ടിയാണെന്ന് പറയാം. ഇരുവരും കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് വൻ വിജയമായിരുന്നു. അതുതന്നെയായിരുന്നു മോഹൻലാലിനേയും ശ്രീനിയേയും സിദ്ദിഖ്- ലാൽ തിരഞ്ഞെടുക്കാൻ കാരണം.
 
എന്നാൽ, ഫാസിലിന്റെ അഭിപ്രായം മറ്റൊന്നായിരുന്നു. മോഹൻലാലിനേയും ശ്രീനിവാസനേയും നായകന്മാർ ആക്കുന്നതിനോട് അദ്ദേഹത്തിന് ഒട്ടും താൽപ്പര്യമില്ലായിരുന്നു. ചിത്രത്തിന്റെ നിർമാതാവും ഫാസിൽ ആയിരുന്നു. ലാലു, ശ്രീനിയും അഭിനയിച്ചാൽ അവരുടെ പടം എന്ന പേരിലേ ചിത്രം അറിയപ്പെടുകയുള്ളു എന്നായിരുന്നു ഫാസിലിന്റെ അഭിപ്രായം. 
 
അങ്ങനെയാണ് മോഹൻലാലിനേയും ശ്രീനിയേയും ഒഴിവാക്കുന്നതും പകരം മുകേഷും സായ്‌കുമാറും രംഗപ്രവേശനം ചെയ്യുന്നതും. അന്നത്തെ മാർക്കറ്റ് റേറ്റ് വെച്ച് പത്തുദിവസം പോലും ഓടാനുള്ള ബാഹ്യസാഹചര്യങ്ങൾ ഒന്നും തന്നെ ചിത്രത്തിനുണ്ടായിരുന്നില്ല. ചിത്രത്തിനുള്ളിലെ നർമം മാത്രമായിരുന്നു സംവിധായകരുടെ ആയുധം. അതങ്ങേറ്റു. ചിത്രം വൻ ഹിറ്റായി മാറി.

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments